Thursday 20 June 2013

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

 


ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?
കഴിഞ്ഞ ദിവസങ്ങളില്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ തീരാകണ്ണീരായി മാറിയ അയര്‍ലണ്ടില്‍ പ്രവാസിയായ ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനോവയുടെ മരണം ഒരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ പൂര്‍ണ്ണമായ അവകാശി ആര്? കൂടാതെ തന്‍റെ ഉള്ളില്‍ വളരുന്ന ജീവനെ സ്വന്തം ജീവന്‍ ബലികൊടുത്തും സംരക്ഷിക്കാന്‍ അമ്മ ബാധ്യസ്ഥയോ? 

ഡോക്ടര്‍ സവിതയുടെ കാര്യത്തില്‍ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു എന്ന് സ്ഥിതീകരിച്ചിട്ടും ഗര്‍ഭച്ഛിദ്രം നടത്താതിനാല്‍ ആയതു വിഷമയമാകുകയും, വിഷം സവിതയുടെ ശരീരത്തില്‍ പ്രവേശിച്ചു മരണ കാരണമാവുകയും ചെയ്തിട്ടുള്ളതാണ്‌..ഡോക്ടര്‍ സവിത പ്രവാസ ജീവിതം നയിച്ച്‌ വന്നിരുന്ന അയര്‍ലണ്ടില്‍ ഗര്‍ഭചിത്രം നിയമപരമായി സാധ്യമല്ലാത്തതിനാല്‍ തൊട്ടടുത്ത ഇംഗ്ലണ്ടില്‍ പോയാണ് ആവശ്യക്കാര്‍ ഗര്‍ഭച്ഛിദ്രം നടത്തി വന്നിരുന്നത്. എന്നാല്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ രോഗാതുരയായ സവിത ഈ കിരാത നിയമത്തിനു മുന്നില്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കുകയല്ലാതെ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലെത്തി.

മതപരമായ വിലക്കുകള്‍ നിയമത്തിലുപരിയായി ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്നു. പ്രത്യേകിച്ചും കത്തോലിക്കന്‍ രാജ്യങ്ങളില്‍ . എന്നാല്‍ അമ്മയുടെ ജീവന് വിലപറയത്തക്ക രീതിയില്‍ ആയതു എത്തി നില്‍ക്കുന്നു എന്നത് മനുഷ്യാവകാശങ്ങളുടെ ,പ്രത്യേകിച്ച് അമ്മയുടെ ജീവിക്കാനുള്ള അവകാശങ്ങളിലേയ്ക്കുള്ള , കടന്നു കയറ്റമാണ്.

അമേരിക്കന്‍ സുപ്രീം കോടതി 1973 ലെ സുപ്രധാന വിധിന്യായമായ റോ V വെയ്ഡ് (Roe v. Wade ) എന്നകേസില്‍ സ്ത്രീക്ക് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിച്ച് മൂന്നു മാസത്തിന്നകം ഗര്‍ഭച്ഛിദ്രം നടത്താം എന്ന് വ്യക്തമാക്കുകയുണ്ടായി.



ഇന്ത്യയില്‍ ഇന്ത്യന്‍ ശിക്ഷാനിയമവും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 ഉം ആണ് പ്രധാനമായും ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍. ... ഇന്ത്യന്‍ ശിക്ഷാ നിയമം 312,313 വകുപ്പുകള്‍ ഗര്‍ഭച്ഛിദ്രത്തെ പ്രതിപാദിക്കുന്നു . 312 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ ആരോഗ്യ സംരക്ഷണത്തിനായി ഉത്തമ വിശ്വാസത്തോടെയല്ലാത്ത ഗര്‍ഭച്ഛിദ്രം ശിക്ഷാര്‍ഹമാണ്. കുഞ്ഞിനു ചലന ശേഷി ഉണ്ടെങ്കില്‍ 7 വര്‍ഷവും അല്ലാത്ത സാഹചര്യത്തില്‍ 3 വര്‍ഷവുമാണ് തടവ്‌ ശിക്ഷ. ഈ വകുപ്പിന്റെ വിശദീകരണമനുസരിച്ച് സ്വമേധയാ ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീയും ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. 313 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ഗര്‍ഭച്ഛിദ്രം 10 വര്ഷം തടവ്‌ മുതല്‍ ജീവ പര്യന്തം തടവ്‌ വരെ ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ അമ്മയുടെ ജീവന് ഹാനി സംഭവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. 

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗ നിര്‍ണ്ണയം സാധ്യമാക്കിയതോടെ പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കുക എന്ന പ്രവണത ഒരു വിപത്തായി മാറിയതിനെ തുടര്‍ന്നാണ്‌ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് താഴെ പറയുന്ന കാരണങ്ങള്‍ക്ക് 20 ആഴ്ച പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. 

1. മാനസികമായോ ശാരീരികമായോ സ്ത്രീയുടെ ആരോഗ്യത്തിനു ഭീഷണിയായിട്ടുള്ള ഗര്‍ഭം. 
2. ഗര്‍ഭസ്ഥ ശിശുവിന്‍റെ ശാരീരികമോ മാനസികമോ ആയ വൈകല്യം. 
3. ബലാല്‍സംഘത്തിന്റെ ഫലമായുള്ള ഗര്‍ഭം. 
4. പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള അവിവാഹിതരുടെ ഗര്‍ഭം. 
5. മാനസിക രോഗമുള്ളവരുടെ ഗര്‍ഭം. 
6. കുടുംബാസൂത്രണത്തിന്‍റെ പരാജയം മൂലം ഉണ്ടായ ഗര്‍ഭം.

നികേത മേത്ത കേസില്‍ 23 ആഴ്ചയായി എന്ന ഒറ്റ കാരണത്താല്‍ ഗുരുതരമായ ഹൃദയ വൈകല്യമുള്ള ശിശുവിന്‍റെ ഗര്‍ഭച്ഛിദ്രം മുംബൈ ഹൈ കോടതി അനുവദിച്ചില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം അനിവാര്യമാണെങ്കില്‍ അനുവദിക്കത്തക്ക രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു കോടതി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഉപാധികളോടെയുള്ള ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. കൂടാതെ അമ്മയുടെ ജീവന് ഭീഷണിയാകുന്ന എല്ലാ സാഹചര്യങ്ങളിലും നിയമം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നു. 

എന്നാല്‍ നിയമം നേരിടുന്ന പ്രധാന ചോദ്യങ്ങള്‍ ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമോ? ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം കുത്തകയോ? എന്നതാണ് . സ്ത്രീപക്ഷ സംഘടനകള്‍ ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം അവകാശമാണെന്ന വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നിയമങ്ങള്‍ എല്ലാം അത്യാവശ്യ ഘട്ടങ്ങളില്‍ പങ്കാളിയുടെ അനുവാദമില്ലാതെ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്താം എന്ന നിലപാടിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ അലിഖിതമായി ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമായി തുടരുന്നു.

Wednesday 12 June 2013

അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന് നിയമസംരക്ഷണമുണ്ട്

അവഗണിക്കപ്പെടുന്ന വാര്ദ്ധക്യത്തിന്
നിയമസംരക്ഷണമുണ്ട്

ഇന്ത്യന് സംസ്ക്കാരത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയായിരുന്നു കൂട്ടുകുടുംബ വ്യവസ്ഥ. കൂട്ടുകുടുംബത്തില് മുതിര്ന്ന പൗരന്മാര്ക്ക് ആയിരുന്നു പ്രതേ്യക സ്ഥാനവും പരിഗണയും നല്കിയിരുന്നത്. ഇന്ത്യന് പാരമ്പര്യമുല്യങ്ങളും സംസ്ക്കാരവും മതവും കൂട്ടുകുടുംബത്തോടൊപ്പം വയോജനങ്ങള്ക്ക് വേണ്ട സംരക്ഷണവും  പ്രാധാന്യവും നല്കിയിരുന്നു. ആധുനികവല്ക്കരണവും വ്യാവസായികവല്ക്കരണവും കൂട്ടുകുടുംബസംവിധാനത്തെ ശിഥിലമാക്കിയതോടെ വയോജനസംരക്ഷണം ഒരു ഗുരുതര പ്രശ്നമായി മാറി. നമ്മുടെ സംസ്ക്കാരത്തിന് അന്യമായിരുന്ന വൃദ്ധജന സദനങ്ങള് മുളപ്പൊട്ടാന് തുടങ്ങി. ഇന്ന് കമ്പ്യൂട്ടര് യുഗത്തില് ജനങ്ങള് ഭയപ്പെടുന്നത് വയസ്സിനെയാണ്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധം “'War against age' ആണ്. വാര്ദ്ധക്യമെന്നാല് ഒറ്റപ്പെടലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും  കണ്ണീര്കാലമാണ്. ഇന്ത്യന് ഭരണഘടന നിര്ദ്ദേശകതത്വം (Directive principles of state policy)  41-ാം വകുപ്പ് അനുസരിച്ച് വയോജനങ്ങള് ഉള്പ്പെടയുള്ള ദുര്ബലവിഭാഗങ്ങള്ക്ക് സംരക്ഷണം ഉറപ്പു നല്കുന്നു. ഹിന്ദു ദത്തെടുക്കലും ജീവനാംശം നല്കലും നിയമം, 1956 (Hindu Adoptions and Maintenance act 1956) 20-ാം വകുപ്പും മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് നിഷ്ക്കര്ഷിക്കുന്നു. ക്രിമനല് നടപടി നിയമം 125 (1) (ഡി) വകുപ്പ് പ്രകാരം പ്രായമായവരും സ്വയം സംരക്ഷിക്കാന് കഴിയാത്തവരുമായ മാതാപിതാക്കളെ മക്കള് സംരക്ഷിക്കണമെന്ന് അനുശാസിക്കുന്നു നിയമങ്ങളെല്ലാം തന്നെ മാതാപിതാക്കളേയും മുതിര്ന്നപൗരന്മാരുടെയും മാത്രം സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ളതല്ല. നിയമങ്ങളനുസരിച്ച് തെളിയിക്കാനുള്ള ബാദ്ധ്യത വൃദ്ധജനങ്ങളില് നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ജീവനാംശം അനുവദിക്കാന് സംങ്കീര്ണ്ണ നിയമനടപടികള് ഉള്ളതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യന് പാര്ലമെന്റ് മാതാപിതാക്കളുടേയും മുതിര്ന്ന പൗരന്മാരുടേയും ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള നിയമം, 2007 (Maintenance and welfare of parents and senior citizens act, 2007 ) പാസ്സാക്കുന്നത്.
നിയമമനുസരിച്ച് സ്വയം സംരക്ഷിക്കപ്പെടാന് നിര്വാഹമില്ലാത്ത മാതാപിതാക്കള്ക്കും മുതിര്ന്ന പൗരന്മാര്ക്കും ജീവനാംശം നല്കേണ്ട ബാദ്ധ്യത മക്കളിലും ചെറുമക്കളിലും നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ടി ആള്ക്കാരുടെ സ്വത്തു കൈവശം വച്ചിരിക്കുന്നതും അനന്തരാവകാശികളായി സ്വത്തു കിട്ടുന്നതുമായ ബന്ധുക്കളും ജീവനാംശം നല്കാന് ബാദ്ധ്യസ്ഥരാണ്. മക്കളെന്നതിനെ ചെറുമക്കളെന്നു കൂടി വ്യാഖ്യാനം നല്കി നിയമ സംരക്ഷണം ഉറപ്പു നല്കുന്നു. അതുപോലെ തന്നെ മാതാപിതാക്കളുടെ നിര്വചനത്തില് ദത്തെടുത്ത മാതാപിതാക്കളും അര്ദ്ധമാതാപിതാക്കളും ഉള്പ്പെടുന്നതും നിയമത്തിന്റെ സവിശേഷതയാണ്. നിലവിലുള്ള മുമ്പ്പരാമര്ശിച്ച നിയമങ്ങളിലൊന്നും ഇത്തരമൊരു പരിരക്ഷ ഉറപ്പുനല്കിയിരുന്നില്ല.
നിയമമനുസരിച്ചുള്ള പരിരക്ഷ ഉറപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതേ്യക ട്രൈബ്യൂണലുകള് സംസ്ഥാന സര്ക്കാര് രൂപീകരിക്കണമെന്ന് 7-ാം വകുപ്പില് പ്രതിപാദിക്കുന്നു. 15-ാം വകുപ്പ് അനുസരിച്ച് (Section 15) ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് preside  ചെയ്യുന്ന ഒരു അപ്പലേറ്റ് ട്രൈബ്യൂണല് എല്ലാ ജില്ലയിലും സ്ഥാപിക്കേണ്ടതാണ്അപ്പലേറ്റ് ട്രൈബ്യൂണലില് 60 ദിവസത്തിനകം അപ്പീല് ബോധിപ്പിക്കേണ്ടതും ടി അപ്പീല് ഒരു മാസത്തിനകം തീര്പ്പു കല്പ്പിക്കേണ്ടതുമാണ്.
പരാതി ലഭിച്ചാലുടന് ട്രൈബ്യൂണല് എതിര് കക്ഷിക്ക് നോട്ടീസ് നല്കുകയും ഇരു കക്ഷികളുടെയും തെളിവെടുത്ത് വാദം കേട്ട ശേഷം ജീവനാംശം നിശ്ചയിക്കും. ജീവനാംശം 10,000 രൂപയില് കൂടുതല് ആകരുതെന്ന് നിയമം നിഷ്കര്ഷിക്കുന്നു. 6-ാം വകുപ്പ് അനുസരിച്ച് ഇരു കക്ഷികളും ഹാജരായിക്കഴിഞ്ഞാല് തെളിവെടുക്കുന്നതിന് മുമ്പ് മദ്ധ്യസ്ഥ ചര്ച്ചയ്ക്ക് വിടാന് വ്യവസ്ഥ ചെയ്യുന്നു നിയമമനുസരിച്ച് വിധിച്ച ജീവനാംശം നല്കിയില്ലെങ്കില് ഒരുമാസം തടവു ശിക്ഷ നല്കാവുന്നതാണ്. (Section 5 (8)) ജീവനാംശം വിധിച്ച് 30 ദിവസത്തിനകം തുക ട്രൈബ്യൂണല് മുമ്പാകെ കെട്ടി വക്കേണ്ടതാണ് (Section 13) 14-ാം വകുപ്പ് അനുസരിച്ച് ജീവനാംശമായി അനുദവിച്ച തുകയ്ക്ക് പരാതി ബോധിപ്പിച്ച തീയതി മുതല് 6% പലിശ നല്കേണ്ടതാണ്.
സ്വന്തമായി ട്രൈബ്യൂണലിനു മുമ്പിലെത്തി പരാതി ബോധിപ്പിക്കുവാന് സാധിക്കാത്ത മുതിര്ന്ന പൗരന്മാര്ക്കോ മാതാപിതാക്കള്ക്കോ വേണ്ടി ടി ആളുകളുടെ പ്രതിനിധിക്കോ സന്നദ്ധസംഘടനയ്ക്കോ പരാതി ബോധിപ്പിക്കാവുന്നതാണ്ട്രൈബ്യൂണല് മുമ്പാകെ വക്കീലിനെ അധികാരപ്പെടുത്താന് പാടില്ലാത്തതാണെന്ന് 17-ാം വകുപ്പ് നിഷ്കര്ഷിക്കുന്നു. എന്നാല് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറിന്റെ റാങ്കില് താഴെയല്ലാത്ത ഒരു ഉദേ്യാഗസ്ഥനേയും പരാതിക്കാരന് ആവശ്യപ്പെടുന്ന പക്ഷം കേസ് നടത്താനായി നിയോഗിക്കാവുന്നതാണ് (Section 18).
സംസ്ഥാന സര്ക്കാരുകള് കുറഞ്ഞതു 150 മുതിര്ന്ന പൗരന്മാരെയെങ്കിലും സംരക്ഷിക്കുന്ന വൃദ്ധസദനങ്ങള് എല്ലാ ജില്ലയിലും ഒരെണ്ണമെങ്കിലും സ്ഥാപിക്കേണ്ടതാണ്. കൂടാതെ സര്ക്കാര് ആശുപത്രിയിലും മുതിര്ന്നപൗരന്മാര്ക്ക് പ്രതേ്യക ക്യൂ, കിടക്ക തുടങ്ങിയവ നല്കേണ്ടതും വാര്ദ്ധക്യസഹജമായ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം പ്രേത്സാഹിപ്പിക്കേണ്ടതുമാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ ജില്ലാ ആശുപത്രിയിലും ഒരു വൃദ്ധജന സംരക്ഷണ ഡിപ്പാര്ട്ട്മെന്റ് ടി മേഖലയില് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടറുടെ നേതൃത്വത്തില് പ്രവര്ത്തിപ്പിക്കേണ്ടതാണെന്നും നിയമം പറയുന്നു.
നിയമം 21-ാം വകുപ്പ് അനുസരിച്ച് മുതിര്ന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് പൊതു മാധ്യമങ്ങളിലൂടെയും പോലീസ് ഉദേ്യാഗസ്ഥര്, ജഡ്ജിമാര് തുടങ്ങിയവരിലൂടെയും അവബോധവും ബോധവല്ക്കരണവും നടത്തേണ്ടതാണ്. 22-ാം വകുപ്പ് അനുസരിച്ച് ഈനിയമത്തിലെ വ്യവസ്ഥകള് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്ക്കാരിന് ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താവുന്നതും ജില്ലാ മജിസ്ട്രേറ്റിന് അദ്ദേഹത്തിന് കീഴിലുള്ള ഉദേ്യാഗസ്ഥന്മാരെകൊണ്ട് ടി വ്യവസ്ഥകള് നടപ്പിലാക്കിപ്പിക്കാവുന്നതാണ്.
മുതിര്ന്നപൗരന്മാരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥയില് ടി ആള്ക്കാരുടെ വസ്തു ആര്ക്കെങ്കിലും കൈമാറ്റം ചെയ്തു നല്കിയിട്ടുള്ളതും പിന്നീട് ടി ആള്ക്കാര്ക്ക് വസ്തു നല്കിയ മുതിര്ന്നപൗരനെ സംരക്ഷിക്കാതിരിക്കുകയും ചെയ്താല് ടി വസ്തു കൈമാറ്റ ആധാരം അസാധുവാക്കാന് ട്രൈബ്യൂണലിന് അനുവാദം ഉള്ളതാണെന്നും 23-ാം വകുപ്പില് പ്രതിപാദിക്കുന്നു. അതുപോലെ തന്നെ മുതിര്ന്ന പൗരനെ സംരക്ഷിക്കാന് ബാധ്യതയുള്ളവര് അവരെ ഉപേക്ഷിച്ചാല് മൂന്നുമാസം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാന് 24-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
കേരളാഗവണ്മെന്റ നിയമത്തെ അടിസ്ഥാനമാക്കി 2009ല് മുതിര്ന്ന പൗരന്മാരുടെയും മാതാപിതാക്കളുടേയും  ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള ചട്ടങ്ങള് പുറപ്പെടുവിച്ചിട്ടുള്ളതും അതിലെ 20-ാം ചട്ടമനുസരിച്ച് (Rule 20) എല്ലാ പോലീസ് സ്റ്റേഷനിലും അവരുടെ അധികാരപരിധിയില് താമസിക്കുന്ന മുതിര്ന്ന പൗരന്മാരുടെ വിവരങ്ങള് സൂക്ഷിക്കുന്ന ഒരു രജിസ്റ്റര് സൂക്ഷിക്കേണ്ടതാണ്. മാസത്തിലൊരിക്കല് ഒരു സാമൂഹിക പ്രവര്ത്തകനോടൊപ്പം സ്റ്റേഷനിലെ ഒരു പ്രതിനിധി അവരെ സന്ദര്ശിക്കേണ്ടതാണ്. മുതിര്ന്ന പൗരന്മാരും ജില്ലാ അധികാരികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന് സ്റ്റേഷനുകളില് ഒന്നോ അതിലധകമോ സമിതികള് രൂപികരിക്കേണ്ടതാണ്. അവര്ക്കെതിരേയുള്ള കുറ്റകൃത്യങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പ്രതേ്യകം രജിസ്റ്റര് സൂക്ഷിക്കുകയും അവയെക്കുറിച്ചുള്ള റിപ്പോര്ട്ട് മാസത്തിലൊരിക്കല് ജില്ലാ പോലീസ് അധികാരിക്ക് നല്കേണ്ടതുമാണ്കൂടാതെ മുതിര്ന്നപൗരന്മാരോടൊപ്പം ജോലിക്കു നില്ക്കുന്ന വ്യക്തികളെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിക്കുകയും സൂക്ഷിക്കുകയും വേണം.

നിയമം നിലവിലുണ്ടായിരുന്ന നിയമങ്ങളിലെ എല്ലാ പഴുതുകളും അപാകതകളും പരിഹരിച്ചിട്ടുള്ളതാണ്. എന്നാല് നിയമം നിലവില് വന്ന് 5 വര്ഷം കഴിഞ്ഞിട്ടും നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങളില് അവബോധം ഉണ്ടാക്കാന് കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമായ സത്യമാണ്. നിയമം പൊതുജനങ്ങളിലേക്ക് എത്തിക്കുക വഴി മാത്രമേ മുതിര്ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയുകയുള്ളു. നിയമത്തെ പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയും ബോധവല്ക്കരണ ക്ലാസ്സുകള് നടത്തിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Thursday 6 June 2013

അനുഗ്രഹമാകാം ദത്തെടുക്കല്‍

അനുഗ്രഹമാകാം ദത്തെടുക്കല്
കുട്ടികള് ദൈവത്തിന്റെ വരദാനമാണ് എന്നാല് സൗഭാഗ്യം നഷ്ടപ്പെട്ട ഒട്ടനവധി ദമ്പതികള് ഇന്നുണ്ട്. ദത്തെടുക്കല് അവര്ക്കൊരനുഗ്രഹമാണ്. ദത്തെടുക്കല് വഴി ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ഒരു വീടും ദത്തെടുക്കുന്ന മാതാപിതാക്കള്ക്ക് സ്വന്തം എന്ന് പരിപാലിക്കാന് ഒരു കുട്ടിയേയും ലഭിക്കുന്നു. ഉപേക്ഷിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കുട്ടികള്ക്ക് ഗൃഹാന്തരീക്ഷവും സന്തോഷവും പകരാന് ദത്തെടുക്കലിലൂടെ കഴിയുന്നു.
പുരാതനഭാരതീയ സമൂഹം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പരമ്പര നിലനിര്ത്താന് ആണ്കുട്ടികളെ മാത്രം ദത്തെടുക്കാനെ അക്കാലത്ത് അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല് 1970 കളില് ശിശുക്ഷേമ സമിതികള് രൂപീകരിക്കുകയും ദത്തെടുക്കലിനോടുള്ള സമൂഹത്തിന്റെ സമീപനം മാറുകയുമുണ്ടായി. തുടര്ന്ന് ദത്തെടുക്കലിന്റെ നിയമപരവും സാമൂഹികവും പ്രായോഗികവുമായ തലങ്ങളില് ദത്തെടുക്കുന്ന കുട്ടിയെയും മാതാപിതാക്കളേയും സഹായിക്കുന്ന നിരവധി നിയമാവലികള് രൂപീകരിക്കപ്പെടുകയും ആയത് ദത്തെടുക്കലിനെ കൂടുതല് സുതാര്യമാക്കുകയും ചെയ്തു.
ലോകം കൂടുതല് കൂടുതല് ആധുനികമായതോടെ മാനസിക പിരിമുറുക്കം, ഉയര്ന്ന വിവാഹപ്രായം, ജോലിയിലുള്ള ഉയര്ച്ചക്കായി കുട്ടികള്വേണ്ടന്നുവയ്ക്കല് തുടങ്ങി ഒട്ടനവധി കാരണങ്ങള് കുട്ടികളില്ലായ്മയിലേക്ക് നയിക്കുന്നു. സ്ഥിതിവിവരണക്കണക്കുകള് അനുസരിച്ച് കഴിഞ്ഞ 15 വര്ഷത്തിനുള്ളില് ദത്തെടുക്കലില് 5 ഇരട്ടി വര്ദ്ധനയുണ്ടായതായി കാണാം.
കുട്ടികളില്ലാത്ത ദമ്പതികള് മാത്രമല്ല കുട്ടികളുള്ള ദമ്പതിമാരും, അവിവാഹിതരും ദത്തെടുക്കാന് മുമ്പോട്ടു വരുന്നുണ്ട്. വിശ്വസുന്ദരി സുസ്മിതാസെന് രണ്ടുപെണ്കുട്ടികളെ ദത്തെടുത്ത് ഒരമ്മയുടെ എല്ലാ സ്നേഹവും നല്കി അവരെ വളര്ത്തുന്നതുവഴി ലോകത്തിനു മാതൃകയായി. നര്ത്തകിയും അഭിനേത്രിയുമായ ശോഭന സുസ്മിതാസെന്ന്റെ പാത പിന്തുടര്ന്ന് ഒരു പെണ്കുട്ടിയെ ദത്തെടുത്തു കൂടാതെ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയും ഭര്ത്താവ് ബ്രാഡ്പിറ്റും, മഡോണയും കുട്ടികളെ ദത്തെടുത്ത് അവരെ സ്വന്തം കുട്ടികളായി പരിപാലിച്ച് നടത്തുന്നു.
കേരളം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളില് മുന്പന്തിയില് നില്ക്കുന്നു.
ദത്തെടുക്കപ്പെടുന്ന കുട്ടിയോട് ടി വിവരം അറിയിക്കുന്നതാണ് ദത്തെടുക്കലിന്റെ ഏറ്റവും സങ്കീര്ണമായ ഭാഗം. ദത്തെടുത്ത മാതാപിതാക്കള് തന്നെ വിവരം കുട്ടിയെ അറിയിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം അതുപോലെതന്നെ കഴിയുന്നതിനുമുമ്പ് 3 വയസ്സിനുള്ളില് കുട്ടിയെ വിവരം ധരിപ്പിച്ചിരിക്കണംസാമൂഹ്യക്ഷേമ വകുപ്പ് പ്രശ്നം പരിഹരിക്കുന്നതിനായി കേരളാ അഡോപ്റ്റീവ് ഫാമിലീസ് ഓര്ഗനൈസേഷന് (Kerala Adoptive Families Organization-KAFO) എന്നൊരുസംഘടന രൂപീകരിക്കുകയും സംഘടനയുടെ നേതൃത്വത്തില് എല്ലാ ജില്ലകളിലും കുടുംബസംഗമങ്ങള്  സംഘടിപ്പിക്കുകയും ദത്തെടുക്കുന്ന കുട്ടിയുടെ സ്ഥാനം മനസ്സിലാക്കികൊടുക്കുകയും കുട്ടികളെ സുരക്ഷിതബോധമുള്ളവരാക്കുകയും ചെയ്യുന്നു.
ദത്തെടുക്കല് നടപടികള്
ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദേ്യാഗിക ഏജന്സിയില് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതികള് അപേക്ഷ സമര്പ്പിക്കുക എന്നതാണ് ദത്തെടുക്കലിന്റെ പ്രാരംഭ നടപടി. തുടര്ന്ന് ടി ഏജന്സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്ത്തകന് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്ക്ക് ഒരു കുട്ടിയെ ദത്തെടുത്ത് വളര്ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്ട്ട് തയ്യാറാക്കി ഏജന്സിയില് സമര്പ്പിക്കും. സാധാരണമായി ദമ്പതികളുടെ കുടുംബ പശ്ചാത്തലം, വൈകാരികവും ശാരീരികവുമായ ആരോഗ്യം, വിവാഹബന്ധത്തിന്റെ സുസ്ഥിരത, സാമ്പത്തികനില ഇവയെക്കുറിച്ചെല്ലാമാണ് സാമൂഹികപ്രവര്ത്തകന് റിപ്പോര്ട്ട് തയ്യാറാക്കി സമര്പ്പിക്കുന്നത്. പിന്നീട് ഏജന്സിക്ക് സെന്ട്രല് അഡോപ്ഷന് റിസോഴ്സ് അതൊറിട്ടിയില് (CARA)  നിന്നും  നോണ്-ഒബ്ജക്ഷന് സര്ട്ടിഫിക്കേറ്റ് നല്കുന്നു. തുടര്ന്ന് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട സവിശേഷതകളെക്കുറിച്ച് ദമ്പതിമാര്ക്ക് ഏജന്സിയില് അറിയിക്കാം. ദമ്പതിമാരുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ അവരുമായി കാണാന് ഏജന്സി അനുവദിക്കുന്നു. കുട്ടിയെ ദമ്പതിമാര്ക്ക് സമ്മതമെങ്കില് ദത്തെടുക്കാവുന്നതുമാണ്.
ദത്തെടുക്കല് നടപടികള് രണ്ടു പ്രതേ്യക വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.
1. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്
2. രാജ്യാന്തര ദത്തെടുക്കല്
രാജ്യത്തിനകത്തുള്ള ദത്തെടുക്കല് നടപടികള്:-
(1.) ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല് ഏജന്സിയില് പേര് രജിസ്ട്രര് ചെയ്യണം.
(2) ഒരു യോഗ്യനായ സാമൂഹികപ്രവര്ത്തകനെ കൊണ്ട് ദത്തെടുക്കാന് ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്ഹിക പഠന റിപ്പോര്ട്ട് (Home Study Report) തയ്യാറാക്കണം. കൂടാതെ ദത്തെടുക്കലിന്റെ മാനസിക തയ്യാറെടുപ്പിലേക്കായി അവരെ കൗണ്സിലിങ്ങിനു വിധേയരാക്കണം.
(3) ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള് ഏജന്സി മുമ്പാകെ സമര്പ്പിക്കേണ്ടതാണ്.
(4) ഗാര്ഹിക പഠന റിപ്പോര്ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ്.
(5) കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല് ഏജന്സി കോടതിയിലോ ജുവനൈല്ജസ്റ്റിസ്                                                       ബോര്ഡിലോ ഹര്ജി ഫയല് ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതിമാര്ക്കോ വ്യക്തിക്കോ നല്കേണ്ടതാണ്.
രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ആവശ്യമായ രേഖകള്
(1.) ദത്തെടുക്കല് ഏജന്സിക്ക് സംസ്ഥാന സര്ക്കാര് നല്കിയ ലൈസന്സ്
(2) ശിശുക്ഷേമ സമിതിയോ ജില്ലാ കളക്ടറോ മറ്റുവേണ്ടപ്പെട്ട അധികാരികളോ നല്കിയ അവകാശമൊഴിഞ്ഞ സര്ട്ടിഫിക്കറ്റ്സ് (Relinquishment deed/ Abandment Certificate)
(3) സാമൂഹികപ്രവര്ത്തകന് തയ്യാറാക്കിയ ശിശു പഠന റിപ്പോര്ട്ട് (Childs Study Report)
(4) അംഗീകൃത ശിശുവിദഗ്ദ്ധന് തയ്യാറാക്കിയ കുട്ടിയുടെ ശാരീരിക പരിശോധനാ റിപ്പോര്ട്ട്
(5) സാമൂഹിക പ്രവര്ത്തകന് തയ്യാറാക്കിയ ഗാര്ഹിക പഠന റിപ്പോര്ട്ട്
(6) ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ
() ആരോഗ്യം തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(ബി) സാമ്പത്തികനില തെളിയിക്കാനുള്ള വരുമാന സര്ട്ടിഫിക്കറ്റ് അല്ലെങ്കില് ഇന്കംടാക്സ് റിട്ടേണ്
(സിവിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(ഡിതാമസം തെളിയുക്കുന്ന സര്ട്ടിഫിക്കേറ്റ്
()   വിവാഹ സര്ട്ടിഫിക്കേറ്റ്
(എഫ്) ദമ്പതികളുടെ ഫോട്ടോ
(ജിദമ്പതികളുടെ വയസ്സ് തെളിയിക്കുന്ന സര്ട്ടിഫിക്കേറ്റ്
(എച്ച്) കുട്ടിയെ സ്വന്തം കുട്ടിയായി വളര്ത്തികൊള്ളാമെന്ന് ഉറപ്പ്
7. കുട്ടിയുടെ ഫോട്ടോ
കൂടാതെ താഴെപ്പറയുന്ന രേഖകള് ആവശ്യമുണ്ടെങ്കില് ഹാജരാക്കണം
1. ദത്തെടുക്കുന്ന മാതാപിതാക്കള്ക്ക് മുമ്പ് ദത്തെടുക്കപ്പെട്ട കുട്ടികളോ സ്വന്തം കുട്ടികളോ ഉണ്ടെങ്കില് അവരുടെ അഭിപ്രായം
2. ദമ്പതികള് മുമ്പ് വിവാഹമോചനം നേടിയിട്ടുണ്ടെങ്കില് വിവാഹമോചനവിധി (Divorc decree) യുടെ പകര്പ്പ്
3. ദത്തെടുക്കുന്ന കുട്ടി 6 വയസ്സിനുമുകളിലാണെങ്കില് കുട്ടിയുടെ സമ്മതം.
4. കുട്ടിയെ വളര്ത്താന് ഏല്പിക്കുന്ന കരാര് (Foster care agreement)  ഉണ്ടെങ്കില് ആയത്
രാജ്യാന്തര ദത്തെടുക്കല് നടപടികള്
രാജ്യാന്തര ദത്തെടുക്കലിലൂടെ കുട്ടികള് പല ചൂഷണങ്ങള്ക്കും വിധേയരാകുന്നു. തുടര്ന്ന് 1984-ല് നമ്മുടെ സുപ്രീംകോടതി ലക്ഷ്മികാന്ത് പാണ്ഡെ യൂണിയന് ഓഫ് ഇന്ത്യ (Air 1984 Sc...) എന്ന കേസില് രാജ്യാന്തര ദത്തെടുക്കലിനെക്കുറിച്ചുള്ള മാര്ക്ഷരേഖകള് നിര്ദ്ദേശിച്ചു. കുട്ടികള്ക്ക് ഇന്ത്യയില് തന്നെ പോഷകാഹാരവും, വൈദ്യപരിരക്ഷയും, അന്തസ്സുള്ള ജീവിത സാഹചര്യങ്ങളും നല്കാന് സാധിക്കുമെങ്കില് കഴിയുന്നതും വിദേശത്തേക്ക് ദത്ത് നല്കരുതെന്ന് വിധിന്യായത്തില്പ്പറയുന്നു. CARA രാജ്യാന്തര ദത്തെടുക്കലിന്റെ മുന്ഗണനാക്രമം പ്രഖ്യാപിക്കുകയുണ്ടായി. ആയത് താഴപ്പറയും പ്രകാരമാണ്.
1. നോണ് റസിഡന്റ് ഇന്ത്യന്സ് (N.R.I.)
2. ഓവര്സീസ് ഇന്ത്യന്സ്
3. ഇന്ത്യന് വംശജര്
4. വിദേശികള്
രാജ്യാന്തര ദത്തെടുക്കല് നടപടിക്രമങ്ങള് താഴെപ്പറയും പ്രകാരമാണ്.
1. ശിശുക്ഷേമ സമിതിയില് നിന്നും നിയമപരമായ അനേ്വഷണ (Legal enquary)ത്തിനുശേഷം                 നിയമപരമായ ബാധ്യതയില്ല (No legal claim Certificate) സര്ട്ടിഫിക്കേറ്റ് വാങ്ങണം
2. കുട്ടിയുടെ മാതാപിതാക്കളില് നിന്നും അവകാശമൊഴിഞ്ഞ കരാര് വാങ്ങണം.
3. രാജ്യാന്തര ദത്തെടുക്കലില് ദത്തെടുക്കലിനുദ്ദേശിക്കുന്ന മാതാപിതാക്കള്ക്ക് കൗണ്സിലിംഗും                 കുട്ടിയുടെ ഗാര്ഹിക പഠന റിപ്പോര്ട്ട് തയ്യാറാക്കലും നടത്തിയ ശേഷമാണ് ദത്തെടുക്കാനുദ്ദേശിക്കുന്നവരുടെ പേര് രജിസ്റ്റര് ചെയ്യുന്നത്.
4. പിന്നീട് രാജ്യത്തിനകത്തുള്ള ദത്തെടുക്കല്പോലെ തന്നെ  ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ കണ്ടെത്തിയശേഷം ടി കുട്ടിയെ മാതാപിതാക്കളുമായി കാണാന് അവസരമുണ്ടാക്കണം.
5. ഏജന്സികള് തെരഞ്ഞെടുക്കപ്പെട്ട കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം.
6. ഏജന്സികള് ദത്തെടുക്കല് ഉത്തരവു നേടാനായി വേണ്ട രേഖകള് കോടതിയില് ഹാജരക്കണം.
7. കോടതി ദത്തെടുക്കല് ഏജന്സിയോ ദത്തെടുക്കാന് ഉദ്ദേശിക്കുന്ന മാതാപിതാക്കളോ സമര്പ്പിച്ച രേഖകള് പരിശോധിച്ച ശേഷം കുട്ടിയുടെ സംരക്ഷണ ഉത്തരവ് (Guardianship order) അനുവദിക്കും. ഇപ്രകാരം കോടതി ഉത്തരവു കിട്ടിയശേഷം കുട്ടിയെ രാജ്യത്തിനു പുറത്തേക്ക് ദത്ത്                 കൊണ്ടുപോകാവുന്നതാണ്.      
ദത്തെടുക്കലിന്റെ പൊതു മാര്ഗരേഖകള്
1. വ്യക്തിക്കും ദമ്പതിമാര്ക്കും ദത്തെടുക്കാന് അവകാശമുണ്ടെങ്കിലും മൂന്നുവര്ഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതിമാര്ക്ക് മുന്ഗണന ലഭിക്കും.
2. ദത്തെടുക്കുന്ന ഭാര്യയ്ക്കും ഭര്ത്താവിനും 45 വയസ്സില് കൂടാന് പാടില്ല. പ്രതേ്യക കേസ്സുകളില്              പ്രായപരിധി 55 വയസുവരെയാകാം. ഇങ്ങനെ പ്രായപരിധി അനുവദിക്കുമ്പോള് ദത്തെടുക്ക കുഞ്ഞിനെ പ്രതേ്യക ആരോഗ്യപരിരക്ഷ ആവശ്യമുള്ളതായിരിക്കും.
3. ദത്തെടുക്കുന്ന മാതാപിതാക്കള് മെട്രിക്കുലേഷന് പാസ്സായിരിക്കണം. സ്വന്തമായി വീടോ ജോലിയോ ഉള്ളവരായിരിക്കണം. മാസം 5000 രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം.
4. ദമ്പതിമാര് മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായിരിക്കണം.
5. ദമ്പതികള് ക്രിമിനല് പശ്ചാത്തലം ഉള്ളവരായിരിക്കരുത്.
6. ദമ്പതികള് തമ്മില് സുസ്ഥിരമായ വൈവാഹിക ബന്ധം ഉണ്ടായിരിക്കേണ്ടതും അവര് കുടുംബത്തോടും സമൂഹത്തോടുമുള്ള കര്ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരുമായിരിക്കണം.
7. വ്യക്തിയാണ് ദത്തെടുക്കുന്നതെങ്കില് 30 വയസിനും 40 വയസിനും ഇടയിലുള്ള ആളായിരിക്കണം. കൂടാതെ ദത്തെടുക്കുന്ന കുട്ടിയുമായി 21 വയസ്സ് പ്രായവ്യത്യാസമുണ്ടായിരിക്കണം.
8. ദത്തെടുക്കുന്ന വ്യക്തിയാണെങ്കില് പെണ്കുട്ടിയെ ദത്തെടുക്കാന് സാധിക്കില്ല.
                               
ദത്തെടുക്കല് ഏജന്സികള്
സെന്ട്രല് അഡോപ്ഷന് റിസോഴ്സ് ഏജന്സി
കേന്ദ്ര ഗവണ്മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്സിയാണിത്. അനാഥ രും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല് ഏജന്സിവഴി ദത്ത് നല്കുക. ദത്തെടുക്കപ്പെടാന് യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക. ദത്തെടുക്കലിനെക്കുറിച്ച് ബോധവല്ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ്  CARA യുടെ കര്ത്തവ്യങ്ങള്. കൂടാതെ ദത്തെടുക്കാന് ഉദ്ദേശിക്കുന്ന ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് അംഗീകൃത ദത്തെടുക്കല് ഏജന്സിയില് രജിസ്റ്റര് ചെയ്യാന് നിര്ദ്ദേശിക്കുക എന്നിവയും CARA യുടെ ചുമതലയാണ്. അഡ്രസ്സ് താഴചേര്ക്കുന്നു. CARA, വെസ്റ്റ് ബ്ളോക്ക്-8, വിംഗ്-2, സെക്കന്റ്ഫ്േളാര്, ആര്.കെ. പുരം, ന്യൂഡല്ഹി, ഇന്ത്യ, പിന്: 1100066, ഫോണ്: 091-011-26106725, 26105346, 26106783, 26180196, 26180194 .മെയില്: CARA@bol.net.in,  Web site: http/www.adoptionindia.nic.in
CARA യുടെ കീഴില് ഓരോ സംസ്ഥാനത്തും ദത്തെടുക്കല് ഏകീകരണ ഏജന്സി (adoption co-ordination Agency) കളുണ്ട്. കേരളത്തിലെ adoption co-ordination Agency യുടെ അഡ്രസ്സ് താഴെ ചേര്ക്കുന്നു.
രാജഗിരികോളേജ് ഓഫ് സോഷ്യല് സയന്സസ്, രാജഗിരി പി.., കളമശ്ശേരിഎറണാകുളം-683104,  ഫോണ്: 04842540722, ഫാക്സ് :04952767904
 CARA. ലൈസന്സ് ഉള്ള കേരളത്തിലെ ദത്തെടുക്കല് ഏജന്സികള്
1. മിഷനറീസ് ഓഫ് ചാരിറ്റി, നിര്മ്മല ശിശുഭവന്, യൂണിവേഴ്സിറ്റി റോഡ്, തിരുവനന്തപുരം-695034
ഫോണ്: 04712307434, 23043711
2.നിര്മ്മല ശിശുഭവന്, മിഷനറീസ് ഓഫ് ചാരിറ്റി, ശിവരാമമേനോന് റോഡ്, എറണാകുളം- 35  ഫോണ്: 04842401611,
3.സെന്റ്മേരീസ് ഓര്ഫനേജ്, ഈരേഴ സൗത്ത് പി.., മാവേലിക്കര-690106, ആലപ്പുഴ ഫോണ്: 04792302492,
-മെയില് srchristinem@hotmail.com
4. സായിനികേതന്, മംഗലത്തില് ലൈന്, പൂങ്കുന്നം,
തൃശൂര്- 2   ഫോണ്: 04872387402
5. വാത്സല്യം ശിശുഭവന്, റോക്ക്വെന് റോഡ്, എച്ച.എം.റ്റി. കോളനി പി.., കളമശ്ശേരി, എറണാകുളം, ഫോണ്: 0484 2551779  -മെയില്valsalyam03@gmail.com
6. ഡിവൈന് പ്രോവിഡന്സ് ശിശുഭവന്, മാമാട്ടികാനം
പി.., രാജക്കാട്, ഇടുക്കി- 685566 ഫോണ്: 04868242555 
-മെയില് divinedrovidence@rediffmail.com
7. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)പൂജപ്പുര,
തിരുവനന്തപുരം ഫോണ്: 0471 2342675 
-മെയില്  govtspecialhome@hotmail.com
8. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്),
ബീച്ച് റോഡ്, കൊല്ലം
9. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)
രാമവര്മ്മപുരം, തൃശൂര്
10. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്)
തിരുവഞ്ചൂര്, കോട്ടയം
11. ഗവണ്മെന്റ് ജുവനൈല്ഹോം (ബോയ്സ്),
വെള്ളിമുടന്കുന്ന്, കോഴിക്കോട്
12. ഗവണ്മെന്റ് ജുവനൈല്ഹോം (ഗേള്സ്),
വെള്ളിമുടന്കുന്ന്, കോഴിക്കോട്
13. സര്ക്കാര് ബാലസദനം, ആലപ്പുഴ,
ഫോണ്: 0478 2821282
സര്ക്കാര് അംഗീകരിച്ച കേരളത്തിലെ
ദത്തെടുക്കല് കേന്ദ്രങ്ങള്
1. കേരളാശിശുഭവന്, പാടുപുറം പി.., കരികുറ്റി വഴി
എറണാകുളം, ഫോണ്-04842683582
2. ദിനസേവനസഭ സ്നേഹനികേതന്, പട്ടുവന്,
കണ്ണൂര് ഫോണ്: 0498202346
-മെയില്  geets@md2.bsnl.mail.in
3. സെന്റ് ജോസഫ് ചില്ഡ്രന്സ് ഹോം, കുമ്മണ്ണൂര്, ചെര്പ്പുംഗല് പി.., കോട്ടയം-686584
 ഫോണ്: 0482 255087

സാമൂഹിക ക്ഷേമവകുപ്പ്
സംസ്ഥാനതലത്തില് ദത്തെടുക്കല് നയങ്ങള് തീരുമാനിക്കുന്നത് സാമൂഹിക ക്ഷേമവകുപ്പാണ്. സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള ദത്തെടുക്കല് സെല് (അറീുശേീി രലഹഹ) സംസ്ഥാനത്ത് ദത്തെടുക്കല് പരിപാടികള്ക്ക് മേല്നോട്ടം വഹിക്കുകയും വേണ്ട സഹായങ്ങള് നല്കുകയും ചെയ്യുന്നു. സാമൂഹിക ക്ഷേമവകുപ്പിന്റെ റീജിയണല് ഡയറക്ടര്, ജില്ല സാമൂഹിക ക്ഷേമ ഓഫീസര്, ജില്ലപ്രൊബേഷനറി ഓഫീസര് ഇവര്ക്ക് ദത്തെടുക്കല് സംബന്ധിച്ച് വേണ്ട കാര്യങ്ങള് ചെയ്യാനുള്ള ചുമതലയുണ്ട്. കുട്ടികളെ ദത്ത് കൊടുക്കാന് അധികാരപ്പെടുത്തി സാമൂഹിക്#െഷേമവകുപ്പിന്റെ കീഴിലുള്ള ശിശുഭവനുകള്ക്ക് അനുമതി നല്കുന്നത് സംസ്ഥാന സര്ക്കാരാണ്ശിശുഭവന് വഴി ഉപേക്ഷിക്കപ്പെട്ടവരും അഗതികളും അനാദരുമായ കുട്ടികളെ ദത്തെടുക്കാം.

ദത്തെടുക്കല് നിയമങ്ങള്
ഇന്ത്യയില് ഒരു ഏകീകൃത ദത്തെടുക്കല് നിയമമില്ല. ഹിന്ദു ദത്തെടുക്കലും ജീവനാംശവും നിയമം, 1956 (Hindu maintance and adoption act 1956) പ്രകാരം ഹിന്ദുക്കള്ക്കും ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് 1890  പ്രകാരം മുസ്ലിം, ക്രിസ്ത്യന്, പാര്സി, ജൂതവിഭാഗക്കാര്ക്കും ദത്തെടുക്കാവുന്നതാണ്. കൂടാതെ ബാലനീതിയും സംരക്ഷണവും നിയമം, 2000 (Juvenile Justice care and protection act 2000) ത്തിലും ദത്തെടുക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം 1956 (Hindu maintance and adoption act 1956)
ഹിന്ദു ശാസ്ത്രമനുസരിച്ച് ദത്തെടുക്കല് മതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. “പുത്എന്ന നരകത്തില് നിന്ന് പിതാവിഐ രക്ഷിക്കുന്നവനാണ് പുത്രന്. മാതാപിതാക്കളുടെ അന്തികര്മ്മങ്ങള് നിര്വ്വഹിച്ച് മോക്ഷം നല്കാന് പുത്രന് ഇല്ലെങ്കില് പുത്രനെ ദത്തെടുക്കാന് പുരാതന ഹിന്ദു നിയമം വ്യവസ്ഥ ചെയ്തിരുന്നു. 1956-ല് ഇന്ത്യന് പാര്ലമെന്റ് പാസ്സാക്കിയ ഹിന്ദു ജീവനാംശവും ദത്തെടുക്കലും നിയമം ആണ്കുട്ടികളേയും പെണ്കുട്ടികളേയും ദത്തെടുക്കാമെന്ന് വ്യവസ്ഥ ചെയ്തതിനോടൊപ്പം ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം ഇവയും ഉറപ്പുവരുത്തി.
പ്രായപൂര്ത്തിയായ ബുദ്ധിസ്ഥിരതയുള്ള  സ്ത്രീക്കും പുരുഷനും ദത്തെടുക്കാവുന്നതാണ്. വിവാഹിതയായ സ്ത്രീക്ക് ഭര്ത്താവ് ജീവിച്ചിരിക്കെ ദത്തെടുക്കാന് സാധ്യമല്ല. അവിവാഹിതയ്ക്കും വിധവയ്ക്കും ഭര്ത്താവ് സന്യാസത്തിന് പോയവര്ക്കും, ഭര്ത്താവിന് സ്ഥിരബുദ്ധിയില്ലെങ്കിലും ദത്തെടുക്കാവുന്നതാണ്. വിവാഹിതനായ പുരുഷന് ഭാര്യയുടെ അനുവാദത്തോടെ ദത്തെടുക്കാവുന്നതാണ്. എന്നാല് ഭാര്യയ്ക്ക് ഭര്ത്താവ് അനുവാദം നല്കിയാല്പ്പോലും ദത്തെടുക്കാന് സാധ്യമല്ല. ആണ്കുട്ടിയുള്ളവര്ക്ക് അണ്കുട്ടിയേയും, പെണ്കുട്ടിയുള്ളവര്ക്ക് പെണ്കുട്ടിയേയും ദത്തെടുക്കാന് സാധ്യമല്ല. പുരുഷന് പെണ്കുട്ടിയേയും സ്ത്രീ ആണ്കുട്ടിയേയും ദത്തെടുക്കുമ്പോള് അവര് തമ്മില് 21 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്ക്കര്ഷിക്കുന്നുഒരിക്കല്  ദത്തെടുത്ത് കഴിഞ്ഞാല് അത് റദ്ദാക്കാന് പറ്റില്ല. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് ദത്തെടുത്ത മാതാപിതാക്കളുടെ സ്വത്തില് അനന്തരാവകാശി എന്ന നിലയില് പൂര്ണ്ണ അവകാശമുള്ളതാണ്.
ദത്തെടുക്കപ്പെടുന്ന കുട്ടി ഹിന്ദുവായിരിക്കണം. മുമ്പ് ദത്ത് നല്കപ്പെട്ട കുട്ടിയായിരിക്കരുത്. അതുപോലെ 15 വയസ്സ് പൂര്ത്തിയാവുന്നതിന് മുന്പ് ദത്തെടുക്കണം. ഒരു കുട്ടിയെ ഒരേ സമയം ഒന്നില് കൂടുതല് മാതാപിതാക്കള്ക്ക് ദത്തെടുക്കല് സാധ്യമല്ല. ആചാരമനുവദിക്കുകയാണെങ്കില് 15 വയസ്സു കഴിഞ്ഞവരെയും വിവാഹിതരായവരേയും ദത്തെടുക്കാവുന്നതാണ്. ദത്തെടുക്കപ്പെട്ടാലും കുട്ടിക്ക് സ്വന്തം കുടുംബത്തിലെ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യാന് സാധ്യമല്ല.
നിയമമനുസരിച്ചുള്ള ദത്തെടുക്കല് കരാര് തയ്യാറാക്കുന്നത് 100 രൂപയുടെ പത്രത്തിലാണ്. ദത്തെടുക്കല് കരാര് രജിസ്റ്റര് ചെയ്യേണ്ട ആവശ്യമില്ല. എന്നാല് 16-ാം വകുപ്പ് അനുസരിച്ച് ദത്തെടുക്കല് കരാര് ദത്തെടുക്കലിന്റെ സാധുതയ്ക്ക് അനുകൂലമായ ഒരു അനുമാനം ഉണ്ടാക്കുന്നു. നിയമമനുസരിച്ച് ദത്ത് നല്കുന്നതിന് പ്രതിഫലം വാങ്ങിയാല് 6 മാസം വരെ തടവു ശിക്ഷ ലഭിക്കാം.
ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് 1890 (Guardian and wards act 1890)
മുസ്ലിം, ക്രിസ്ത്യന്, പാര്സി, ജൂതസമുദായക്കാര്ക്ക് ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില് നിയമമനുസരിച്ച് കുട്ടിയുടെ രക്ഷകര്ത്താവായി മാറാം. നിയമമനുസരിച്ച ദത്തെടുക്കലല്ല രക്ഷകര്ത്താവായി മാറലാണ് സാധ്യമാകുന്നത്. ഇപ്രകാരം രക്ഷകര്ത്താവായാല് കുട്ടിയും രക്ഷകര്ത്താവുമായുള്ള ബന്ധം 21 വയസ്സുവരെ മാത്രമേ നിലനില്ക്കുകയുള്ളു. നിയമമനുസരിച്ച് കുട്ടിയുടെ സംരക്ഷണം ഉത്തരവായാലും കുട്ടിക്ക് അനന്തരവകാശി എന്ന നിലയില് സ്വത്തവകാശം ലഭിക്കില്ല.
ബാലനീതിയും സംരക്ഷണവും നിയമം 2000 (Juvenile Justice care and protection act 2000)
നിയമം അനുസരിച്ച് ഉപേക്ഷിക്കപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരുമായ കുട്ടികളെ ജാതിമതഭേദമന്യേ ദത്തെടുക്കാവുന്നതാണ് . നിയമത്തില് 2006 ല് ഉണ്ടായ ഭേദഗതി അഹിന്ദുക്കള്ക്കും ദത്തെടുക്കുന്നതിനുള്ള നിയമസാധുത നല്കുന്നു.ഇതിനായി അനുമതിനല്കേണ്ടത് രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ജില്ലാകോടതിയും രാജ്യാന്തര ദത്തെടുക്കലിന് ഹൈക്കോടതിയുമാണ്. ഇപ്രകാരം  നിയമം 41(6) വകുപ്പ് പ്രകാരമുള്ള ദത്തെടുക്കലിന് അംഗീകാരം നല്കാന് കുടുംബകോടതിക്ക് അധികാരമില്ലന്ന് കേരളഹൈക്കോടതി ആന്റ് മെന്റസ് V സ്റ്റേറ്റ് ഓഫ് കേരള (2008) കേസില് വ്യക്തമാക്കുകയുണ്ടായി.
ഒരു ലിംഗത്തില്പെട്ട സ്വന്തം കുട്ടിയുണ്ടെങ്കില് അതേ ലിംഗത്തില്പ്പെട്ട കുട്ടിയെ ദത്തെടുക്കാന് ഹിന്ദുജീവനാംശവും ദത്തെടുക്കലും നിയമം, 1956 അനുവദിക്കുന്നില്ല. എന്നാല് നിയമമനുസരിച്ച് അവര്ക്ക് ഒരേലിംഗത്തിലുള്ള മറ്റൊരു കുട്ടിയെ ദത്തെടുക്കാവുന്നതാണ്.
നിയമമനുസരിച്ച് ദത്തെടുക്കുന്നതിന്
1. കുട്ടിക്ക് 18 വയസ്സ് പൂര്ത്തിയാകാന് പാടില്ല.
2. ഉപേക്ഷിക്കപ്പെട്ട കുട്ടിയാണെങ്കില് 29-ാം വകുപ്പ് അനുസരിച്ചുള്ള ശിശുക്ഷേമ കമ്മറ്റിയിലെ രണ്ടഗംഗളെങ്കിലും കുട്ടിയെ ദത്തനല്കുന്നതിന് തടസ്സമില്ലെന്ന് പ്രഖ്യാപിക്കണം.
3. ഏല്പ്പിക്കപ്പെട്ടകുട്ടിയാണെങ്കില് കുട്ടിയുടെ മാതാപിതാക്കള്ക്ക് പുനപരിശോധന നടത്താന് നല്കിയ രണ്ടുമാസം കഴിഞ്ഞിരിക്കണം.
4. അനുമതിനല്കാന് പ്രാപ്തനായകുട്ടിയാണെങ്കില് കുട്ടിയുടെ അനുമതി നേടിയിരിക്കണം.
നിയമ ദത്തെടുക്കല് നടപടികള് ലഘൂകരിക്കാനായി പാസ്സാക്കിയിട്ടുള്ളതാണെങ്കിലും നടപടികള് സങ്കീര്ണ്ണമായി തന്നെ തുടരുന്നു. നടപടികള് പൂര്ത്തിയാക്കാന് രണ്ടുവര്ഷത്തോളമെടുക്കും. പലപ്പോഴും ദത്തെടുക്കുന്ന മാതാപിതാക്കള് ഇത്തരം സങ്കീര്ണ്ണ നിയമനടപടികള് ഒഴിവാക്കുന്നതും ആയത് ഭാവിയില് ദത്തെടുക്കുന്ന കുട്ടിയെ ബാധിക്കുന്നതുമാണ്. ദത്തെടുക്കപ്പെടുന്ന കുട്ടിക്ക് പിന്തുടര്ച്ചാവകാശം  ഉറപ്പു നല്കുന്നതും സങ്കീര്ണ്ണ നിയമനടപടികള് ഇല്ലാത്തതുമായ ഒരു നിയമം ഉണ്ടാക്കേണ്ടത് വളരെ അത്യവശ്യമാണ്.
ദത്തെടുക്കലും മൂസ്ലിം നിയമവും
മുസ്ലിം വ്യക്തി നിയമത്തില് ദത്തെടുക്കല് എന്ന ഒരു ആശയമില്ല. മുസ്ലിം നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നില്ല. പകരം വിവാഹ ബന്ധത്തിലേര്പ്പെടാന് തടസ്സമില്ലാത്ത ഒരാളുടെ കുട്ടിയെ സ്വന്തം കുട്ടിയായി പ്രഖ്യാപിക്കാവുന്നതാണ്. (Acknowledgement of paternity)
ദത്തെടുക്കലും ക്രിസ്ത്യന് നിയമവും
ക്രസ്ത്യന് വ്യക്തി നിയമം ദത്തെടുക്കാന് തടയുന്നില്ല എന്നാല് ദത്തെടുക്കലിനെ സംബന്ധിച്ച പ്രതേ്യക നിയമങ്ങളൊന്നുമില്ലതാനും കേരളത്തിലെ സിറിയന് ക്രിസ്ത്യാനികള്ക്കിടയില് ആണ്മക്കളില്ലെങ്കില് ഇളയമരുമകനെ ദത്തെടുക്കുന്ന ആചാരമുണ്ട്.
ഫിലിപ്പ് ആന്ഡ്രൂസ്. V ഗോണ്സാല്വസ് മെല്വിന് (1999 (1) KLT 292) എന്ന കേസില് പ്രത്യേകിച്ച് നിയമമില്ലാ എന്ന് കരുതി ദത്തെടുക്കുന്ന കുട്ടിക്ക് സ്വത്തവകാശം നിഷേധിക്കാന് കഴിയില്ലന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി.
മാക്സിം ജോര്ജ്ജ്. V ഇന്ത്യന് ഓയില് കോര്പ്പറേഷന് (2005 (3) KLT 57) എന്ന കേസില് കേരള ഹൈക്കോടതി ക്രിസ്ത്യന് നിയമം ദത്തെടുക്കലിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി. എന്നാല് ദത്തെടുക്കാതെ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സംരക്ഷിക്കുന്നതിനും ഗാര്ഡിയന് ആന്റ് വാര്ഡ്സ് ആക്ട് അനുസരിച്ച് ഒരു കുട്ടിയുടെ രക്ഷകര്ത്താവായി മാറുന്നത് ദത്തെടുക്കലായി മാറില്ലന്നും ദത്തെടുക്കല് നടപടികള് പൂര്ത്തിയാക്കിയാല് മാത്രമേ ദത്തെടുക്കല് അംഗീകരിക്കാന് പറ്റുകയുള്ളു എന്നും കേസില് കോടതി വ്യക്തമാക്കുകയുണ്ടായി.

ദത്തെടുക്കലിന്റെ ഏറ്റവും വലിയ ന്യൂനത ഒരു ഏകീകൃത ദത്തെടുക്കല് നിയമം ഇന്ത്യയില് ഇല്ല എന്നതാണ്. ഇന്ത്യന് ഭരണഘടനയില് ആര്ട്ടിക്കിള് 44-ല് ഒരു ഏകീകൃത സിവില് നിയമം (Uniform civilcode) കൊണ്ടുവരണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു ഏകീകൃത സിവില് നിയമത്തിലൂടെ മാത്രമേ ദത്തെടുക്കല് നിയമങ്ങളും ഏകീകരിക്കപ്പെടുയുള്ളു. നിയമത്തിലുള്ള അവ്യക്തതയും ഏകീകരണമില്ലായ്മയും ആണ് ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് തടസ്സമായിട്ടുള്ളത്. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കല് നടപടികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഏകീകൃത ദത്തെടുക്കല് നിയമം അനിവാര്യമാണ്.