Friday 27 December 2013

തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരോ???

ജൂനിയർ അഭിഭാഷകയെ പീഡിപ്പിക്കപ്പെട്ടു എന്ന കേസിൽ വിവാദ പുരുഷനായ ജസ്റ്റിസ്‌ എ .കെ ഗാംഗുലി തൻറെ മുൻ  സഹപ്രവർത്തകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസും  ആയ പി .സദാശിവത്തിന് രണ്ടു നാൾ മുൻപെഴുതിയ കത്തിൽ താൻ നിരപരാധിയാണെന്നും പെണ്‍കുട്ടി കെട്ടിച്ചമച്ചതാണ് പീഡന കഥയെന്നും പറയുകയുണ്ടായി .
                എട്ടു പേജ് ഉള്ള കത്തിൽ ഗാംഗുലി തൻറെ നിരപരാധിത്വം വെളിപ്പെടുത്തുകയും 'സത്യം' തന്നെ രക്ഷിക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഗാംഗുലിയുടെ വിശ്വാസം അദേഹത്തെ രക്ഷികട്ടെ .ഈ വിവാദത്തിന്റെ അലയടികല്കിടയിൽ തന്നെയായിരുന്നല്ലോ തരുണ്‍ തേജ്പാൽ പ്രശ്നവും നമ്മുടെ സാമൂഹിക ജീവിതത്തെ ഇളക്കി മറിച്ചത്.              
                 അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്റെ കുലപതിയായ തരുണ്‍ തേജ്പാൽ ഇന് നേരെ ഉയർന്ന ലൈംഗിക  ആരോപണം അദ്ദേഹത്തിന്റെ പത്ര പ്രവര്ത്തന ജീവിതത്തിനും അദ്ദേഹം പടുത്തുയർത്തിയ തെഹല്ക എന്ന പത്ര സാമ്രാജ്യതിന്റെയും  മരണ മണി മുഴക്കി ."വാളെടുത്തവൻ വാളാൽ " എന്ന പഴ മൊഴിയും എവിടെ അന്വര്തമാക്കപ്പെടുന്നു  . ഒളി ക്യാമറ പത്ര പ്രവര്ത്തനത്തിന്റെ  പേരിൽ സ്ത്രീ ശരീരം കാഴ്ച വച്ച് വാര്തയുണ്ടാകിയ  മാധ്യമ സ്ഥാപനമാണ്‌ തെഹല്ക .അധാര്മ്മികമായി വാർത്തയ്ക്ക് പിറകെ പായുന്ന ഒരു മാധ്യമ സംസ്കാരത്തിന്റെ തുടക്കവും തെഹല്കയിൽ നിന്നായിരുന്നു .തേജ്പാൽ സംഭവം വിരൽ ചൂണ്ടുന്ന മറ്റൊരു പ്രധാന വിഷയം തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമാങ്ങളാണ് .തെഹല്ക കേസിലെ പരാതികാരിയുടെ വാക്കുകളിലേക് "എൻറെ ശരീരം എനിക്ക് മാത്രം സ്വന്തം അത് തൊഴിലുടമയുടെ കളിപ്പാട്ടമല്ല "

             ഇതോടൊപ്പം കൂട്ടി വായിക്കാവുന്ന മറ്റൊരു സംഭവമാണ് സുപ്രീം കോടതി ജഡ്ജിയുടെ കൂടെ പരിശീലനതിനെത്തിയ നിയമ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം കാണിച്ച ന്യായാധിപന്റെ പ്രവർത്തി.ഒരു ബ്ലോഗിലെഴുതിയ ലേഖനത്തിലൂടെ പ്രസ്തുത സംഭവം വെളിച്ചം കാണുകയും പിന്നീട് സുപ്രീം കോടതി ജഡ്ജിമാരുടെ മൂന്നംഗ പാനലിനു മുന്നില്  ആരോപണ വിധേയനായ ന്യയാധിപൻ ജസ്റ്റിസ്‌ എ .കെ ഗാംഗുലി ആണെന്ന് പരാതിക്കാരി പെണ്‍കുട്ടി വെളിപ്പെടുത്തുകയും ചെയ്തു.2 ജി സ്പെക്ട്രം കേസിൽ വിധിയെഴുതി ചരിത്രത്തിൽ ഇടം പിടിച്ച ന്യയാധിപൻ ആണ് ജസ്റ്റിസ്‌ എ.കെ ഗാംഗുലി.

             തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനായി സുപ്രീം കോടതി വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (AIR 1997 SC 3011)  എന്ന കേസിൽ ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയുണ്ടായി .മാർഗ നിർദേശങ്ങളിൽ കടക്കും മുൻപ് ഈ കേസിൽ കോടതി ലൈംഗിക പീഡനത്തിന് നൽകിയ നിർവചനം ഒന്ന് പരിശോധിക്കാം .ലൈംഗിക പീഡനം എന്നാൽ സ്വഗതാർഹം അല്ലാത്ത പ്രത്യക്ഷവും പരോക്ഷവും ആയ താഴെ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങലാനു.
എ.ശാരീരിക സംപർകങ്ങളും നീക്കങ്ങളും.
ബി.ലൈംഗിക ആനുകൂല്യത്തിനു വേണ്ടിയുള്ള അവശ്യപെടലോ  അപേക്ഷികലോ.
സി.ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനങ്ങൾ .ഡി.അശ്ലീലം പ്രദർശിപ്പിക്കൽ
ഇ. ശാരീരികം ആയതോ വാക്കാലുള്ളതോ വാക്കുകൾ കൊണ്ടല്ലാതതോ  ആയ ലൈംഗിക സ്വഭാവമുള്ള മറ്റു പെരുമാറ്റങ്ങൾ.
      ഇത്തരം ലൈംഗിക പീഡനങ്ങൾ തടയാനായി കോടതി താഴെ പറയുന്ന മാർഗ നിർദേശങ്ങൾ ആവിഷ്കരികുകയുണ്ടായി
1.മുകളിൽ വിവരിച്ച  പ്രകാരമുള്ള ലൈംഗിക പീഡനം  വിലക്കികൊണ്ട് ഉചിതമായ രീതിയിൽ വിജ്ഞാപനം ചെയ്യുകയും ആയത് പ്രസീദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക
2. സര്ക്കാരിന്റെയും പൊതു മേഖല സ്ഥാപനങ്ങളുടെയും ചട്ടങ്ങളിലും മറ്റും ലൈംഗിക പീഡനം നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥകളും കുറ്റക്കാർക്ക്തക്കതായ ശിക്ഷകൾ നല്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപെടുതെണ്ടതാണ്.
3.സ്വകാര്യ തൊഴിലുടമകളെ ബന്ധിക്കാനായി 1946 ലെ Industrial Employment (Standing orders ) Act അനുസരിച്ചുള്ള standing order കളിൽ ലൈംഗിക പീഡന നിരോധന വ്യവസ്ഥകൾ ഉള്പെടുത്താൻ വേണ്ട നടപടികൾ സ്വീകരികെണ്ടാതാണ് .
4.തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക്  പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാനായി ജോലി,ശുചിത്വം ,വിശ്രമം എന്നിവ സംബന്ധിച്ച് ഉചിതമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
5.യാതൊരു സ്ത്രീ ജീവനകാരിക്കും തൻറെ തൊഴിലിനെ സംബന്ധിച്ച് പ്രതികൂലമായ അവസ്ഥ ഉണ്ടെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ ഇല്ലാതിരിക്കുക .
6.തൊഴിൽ ഇടങ്ങളിൽ  പരാതി കമ്മിറ്റി രൂപീകരിക്കുക .ഇത്തരം കമ്മിറ്റിയുടെ  അധ്യക്ഷ സ്ത്രീ ആയിരിക്കണം എന്നും പകുതിയിൽ കൂടുതൽ അംഗങ്ങൾ സ്ത്രീകൾ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്

വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ വെറും കടലാസ് പുലികൾ ആയി മാറി.2012 ൽ Human  Rights  Watch  Network എന്ന സംഘടന ഫയൽ ചെയ്ത മേധാ കൊത്വൽ ലീല V യുണിയൻ ഓഫ് ഇന്ത്യ (2013) 1 SCC 297 എന്ന പൊതു താല്പര്യ ഹർജിയിൽ .പല സംസ്ഥാനങ്ങളും വിശാഖ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി .ഈ കേസിൽ സുപ്രീം കോടതി  വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ അതിന്റെ ശരിയായ സാരത്തിലും അർത്ഥത്തിലും നടപ്പാക്കി തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീകളുടെ അന്തസ്സും  മാന്യതയും  കാത്തു സൂക്ഷിക്കണമെന്ന് വ്യക്തമാക്കുകയുണ്ടായി.

        ഇത്തരം സാഹചര്യത്തിൽ ഒരു നിയമം അനിവാര്യമാണെന്ന് മനസ്സിലായതിനെ തുടർന്ന് 2013 ഏപ്രിൽ 23 നു ഇന്ത്യൻ പാർലമെന്റ് തൊഴിൽ ഇടങ്ങളിൽ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം ,തടയൽ )നിയമം ,2013 പാസ്സാക്കുകയുണ്ടായി . വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ കുറച്ചു കൂടി വിശാലമായി ഈ നിയമത്തിൽ പരിഗണിക്കപ്പെടുന്നു . ഉദാഹരണമായി ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകളെ കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപെടുത്തി .അതുപോലെ തൊഴിൽ ദാതാവിന്റെ നിർവചനതിലും സ്വകാര്യ മേഖലയെയും പൊതു മേഖലയെയും സഹകരണ മേഖലയെയും ഉൾപെടുത്തി നിർവചനത്തെ കൂടുതൽ  വ്യാപ്തമാക്കി.

       പരാതി നൽകാനായി സുസജ്ജമായ ഒരു സംവിധാനം ഒരുക്കി എന്നതാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷത . നിയമം നാലാം വകുപ്പനുസരിച്ച് തൊഴിലിടങ്ങളിൽ Internal  Complaints  കമ്മിറ്റി (ICC )  യും ആറാം വകുപ്പനുസരിച്ച് ജില്ല അടിസ്ഥാനത്തിൽ Local   Complaints  commitee  (LCC ) യും രൂപീകരികേണ്ടതാണ്.പത്തിൽ കൂടുതൽ സ്ത്രീകൾ   തൊഴിലെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ICC രൂപീകരികേണ്ടതാണ്.ICC  യിൽ കുറഞ്ഞത്‌ നാല് അംഗങ്ങൾ എങ്കിലും ഉണ്ടായിരികേണ്ടതും അധ്യക്ഷ മുതിർന്ന സ്ഥാനം വഹിക്കുന്ന വനിത ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട് . സംഭവം നടന്നു മൂന്നു മാസത്തിനകം പരാതി നല്കേണ്ടതാണ്. മതിയായ കാരണങ്ങളുണ്ട് എങ്കിൽ ഈ കാലാവധി ഉയർത്തി നൽകാവുന്നതാണ്‌.പരാതി ലഭിച്ചു കഴിഞ്ഞാൽ ICC അതിൻ മേൽ അന്വേഷണം നടത്തേണ്ടതും 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാകേണ്ടതും ആണ് .തുടർന്ന് പ്രഥമ   ദ്രിഷ്ട്യ(Prima  facie  )   കേസ് ഉണ്ടെന്നു തെളിഞ്ഞാൽ പരാതി പോലീസിന് അയച്ചു കൊടുത്തു ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരാതിക്കാരി ICC ക്ക് മുന്നില് നല്കിയ പരാതി ശരിയാണെന്ന്  കണ്ടെത്തിയാൽ എതിര്കക്ഷിക് എതിരെ സർവീസ് റൂൾ അനുസരിച്ചോ അല്ലെങ്കിൽ ഈ നിയമം അനുസരിച്ചോ നടപടി എടുക്കാനും കൂടാതെ  പരാതിക്കാരിക്കോ അവരുടെ അവകാശികൽകോ  യുക്തമായ നഷ്ടപരിഹാരം എതിർകക്ഷിയുടെ വേതനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ പിടിച്ചെടുക്കാനും
വേണ്ട നിർദേശങ്ങൾ തൊഴിലുടമയ്ക് നൽകാവുന്നതാണ്.ഇത്തരം നിർദേശങ്ങൾ തൊഴിലുടമ 60 ദിവസത്തിനകം പാലികെണ്ടാതാണ് .ഇത്തരം നിർദ്ദേശം അനുസരിക്കാത്ത തൊഴിലുടമയ്ക് 50,000/- രൂപ പിഴ വിധിക്കാവുന്നതും കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്താവുന്നതും സ്ഥാപനത്തിന്റെ ലൈസൻസോ രജിസ്റ്റർറേഷനോ റദ്ദാക്കാ വുന്നതുമാണ് .

                പാർലമെന്റ് ഇത്തരത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കാൻ നിയമം പാസ്സാക്കിയെങ്കിലും പ്രസ്തുത നിയമം വിജ്ഞാപനം ചെയ്യാത്തതിനാൽ നാളിന്നു വരെ പ്രാബല്യത്തിൽ വന്നിട്ടില്ല   എന്നത് നമ്മുടെ ഭരണ കർത്താക്കളുടെ കെടു കാര്യസ്ഥതയ്കു ഉത്തമോദാഹരണം ആണ് .തൊഴിലിടങ്ങളിൽ ലൈംഗിക പീഡനം വര്ദ്ധിച്ചു വരുന്ന സമകാലിന സാഹചര്യത്തിൽ  ഈ നിയമം സ്ത്രീകള്ക് കരുത്തും പ്രത്യാശയും നൽകട്ടെ.                         .                         .                                                                








































1 comment:

  1. നിയമങ്ങളുടെ അഭാവമല്ല, ഇത് ഒരു മനോഭാവത്തിന്റെ പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നു. കയ്യേറാനും ബലം കാണിക്കാനും അധിനിവേശം നടത്താനുമുള്ള ഒരു പ്രദേശമാണ് സ്ത്രീ എന്ന മനോഭാവത്തിന്റെ പ്രശ്നം.

    ReplyDelete