Wednesday 26 March 2014

സലോമിയുടെ ബലിദാനം

സലോമിയുടെ ബലിദാനം 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല .പ്രോത്സാഹിക്കപ്പെടെണ്ടതും അല്ല .എങ്കിലും ന്യൂ മാൻ കോളേജ് പ്രൊഫ .ജോസെഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ വല്ലാതെ വേദനിപ്പിക്കുന്നു.മത തീവ്രവാദികളും .ഭരണകൂട കെടു കാര്യസ്ഥതയും.ക്രിസ്തീയ സഭയുടെ കടും പിടുത്തവും തീർത്ത ദുരന്തങ്ങളുടെ പെരുമഴയും ,സാമ്പത്തികപ്രതിസന്ധിയും നിർബന്ധിത മരണത്തിലേക്ക് അവരെ കൊണ്ടെത്തിച്ചു .മാനുഷിക പരിഗണനയുടെ പേരിൽ യാതൊരു ഉപാധികളും കൂടാതെ പ്രൊഫ .ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു ."മാനുഷിക പരിഗണന മൂലം എന്നത് എന്ത് ക്രൂരമായ പരിഹാസം .
ന്യൂ മാൻ കോളേജ് കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്നു പ്രൊഫ .ജോസഫ്‌ .2010 മാർച്ച്‌ 25 രണ്ടാം വർഷ ബി.കോം വിദ്യാർഥികളുടെ internal exam നായി തയ്യാറാക്കിയ മലയാളം ചോദ്യ പേപ്പറിലെ ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ ജീവിത ദുരന്തങ്ങളുടെ മൂല കാരണം.ചോദ്യ പേപ്പറിൽ ചിഹ്നങ്ങൾ(Punctuations ) നൽകാനായി ഇപ്രകാരം ഒരു ചോദ്യം ഉൾപെടുത്തി.

മുഹമ്മദ്‌ : പടച്ചോനെ പടച്ചോനെ
ദൈവം :എന്താടാ നായിന്റെ മോനെ
മുഹമ്മദ്‌ : ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്.
ദൈവം :മൂന്നു കഷണം ആണെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ടെടാ നായെ .

ഇതു പ്രവാചക നിന്ദയാണെന്ന് ആരോപിച്ചു പ്രൊഫസ്സര് ക്രൂശിക്കപ്പെട്ടു.എന്നാൽ പി.ടി .കുഞ്ഞു മുഹമ്മദ്‌ സംവിധാനം ചെയ്ത 'ഗർഷോം" എന്ന ചിത്രത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച "തിരക്കഥയുടെ രാഷ്ട്രീയം "എന്ന പുസ്തകത്തിൽ മാനസിക വിഭ്രാന്തിയുള്ള കഥാനായകൻ സ്വയം സംസാരിക്കുന്ന രംഗം ആണിത് .
തുടർന്ന് മത തീവ്രവാദികൾ വാളും പരിചയും ആയി രംഗത്ത് ഇറങ്ങി ,പോലീസ് ഇന്ത്യൻ ശിക്ഷ നിയമം 295 വകുപ്പ് പ്രകാരം മതത്തെ അപമാനിച്ചു എന്ന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു .പ്രൊഫ.ജോസഫ്‌ ഒളിവിൽ പോയി. ഒളിവിൽ പോയ പ്രൊഫസ്സറെ പുറത്തു കൊണ്ട് വരൻ മകനെ അറസ്റ്റ് ചെയ്തു മർദിച്ചു.പ്രൊഫസ്സർ കീഴടങ്ങി .2010 സെപ്റ്റംബർ 1 നു കോളേജ് അധികാരികൾ പ്രൊഫെസ്സരെ ജോലിയിൽ നിന്നും പുറത്താക്കി.

ദുരന്തങ്ങൾ പ്രൊഫെസ്സരെയും സലോമിയെയും വിട്ടൊഴിഞ്ഞില്ല.2010 ജൂലൈ 5 നു പള്ളിയിലേക്ക് പോയ ജോസെഫിനെ ഒരു കൂട്ടം SDPI മത തീവ്രവാദികൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈ പത്തി വെട്ടി മാറ്റുകയും ചെയ്തു .മാസങ്ങളോളം ആശുപത്രിയിൽ നരക യാതന അനുഭവിച്ചു .വീട്ടിലെത്തിയിട്ടും കൈയുടെ ചലന ശേഷി വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നു ,ഈ ദുരിത പർവങ്ങളിൽ പ്രൊഫെസ്സർക്കു തങ്ങും തണലുമായി നിശബ്ദ സഹനത്തിന്റെ മാതൃകയായി സലോമി നില കൊണ്ടു.
ഭരണകൂടത്തിന്റെ നിലപാടും അത്യന്തം അപലപനീയം ആയിരുന്നു.പ്രൊഫെസ്സർക്കെതിരെ മത നിന്ദ ആരോപിക്കപ്പെട്ടപ്പോൾ ഒരു കൊടും ഭീകരൻ എന്ന പോലെയാണ് അവർ പ്രൊഫെസ്സരെ കൈകാര്യം ചെയ്തത്.അദ്ദേഹത്തിന്റെ വീടിനു പോലീസ് കാവൽ,വീടിന്റെ താക്കോൽ പോലീസിന്റെ കൈവശം എന്തിനേറെ പ്രൊഫെസ്സരുടെ വീട്ടിൽ ഒരു ഇല അനങ്ങണം എങ്കിൽ പോലും പോലീസിന്റെ അനുമദി വേണ്ടി വന്നു.തുടർന്ന് കോളേജ് അധികാരികളുടെ നിഷേധ സമീപനത്തിൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കുമായിരുന്നു .എന്നാൽ അനാവശ്യ മൌനം ആലപിച്ചു നിഷ്ക്രിയർ ആകുകയാണ് ഭരണകൂടം ചെയ്തത്.
വർഷങ്ങളോളം നീണ്ട കേസും ,രോഗപീഡയും പ്രൊഫെസ്സരെയും കുടുംബത്തെയും വല്ലാതെ തളർത്തി.കോളേജ് അധികാരികൾ ,ക്രിസ്തീയ സഭ മേധാവികൾ ഇവർ സ്വീകരിച്ച കടുത്ത നിലപാട് ദുരിതങ്ങൾക്ക് ആക്കം കൂട്ടി.2013 നവംബർ 15 തൊടുപുഴ CJM കോടതി കേസിൽ പ്രൊഫെസ്സർ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു .എന്നിട്ടും ഈ മാർച്ച്‌ 31 നു വിരമിക്കാൻ ഇരുന്ന പ്രൊഫെസ്സരെ കോളേജ് അധികാരികൾ തിരിച്ചെടുത്തില്ല.പിരിച്ചു വിട്ട നാൾ മുതലുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണം എന്നതാണ് കോളേജ് അധികാരികളെ പിൻതിരിപ്പിച്ചത് .സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പ്രൊഫെസ്സർക്കും കുടുംബത്തിനും ഇതു വലിയ ആഘാതം ആയി .തുടർന്ന് സലോമി സ്വന്തം ജീവിതം തന്നെ അവസാനിപ്പിച്ചു.

വിരോധാഭാസമായി സലോമിയുടെ ബലി ദാനത്തിനു പകരമായി കോതമംഗലം രൂപത കണ്‍ തുറന്നു കോളേജ് അധികാരികൾ പ്രൊഫെസ്സർ ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു .ഈ സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ടു മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിലേക്കാണ്‌ .മനുഷ്യത്വവും മൂല്യങ്ങളും നഷ്ടപ്പെട്ട നിഷ്ക്രിയ സമൂഹം സലോമിയുടെ മരണത്തിനു ഉത്തരവാദികൾ ആണ് .

2 comments:

  1. മനുഷ്യത്വമില്ലാത്ത മനുഷ്യര്‍

    ReplyDelete
  2. മനുഷ്യത്വവും മൂല്യങ്ങളും നഷ്ടപ്പെട്ട നിഷ്ക്രിയ സമൂഹം സലോമിയുടെ മരണത്തിനു ഉത്തരവാദികൾ ആണ് ....ശരിയായ നീരീക്ഷണം

    ReplyDelete