Saturday 28 March 2015

തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ നിയമങ്ങൾ


തൊഴിലാളി ചൂഷണം ചരിത്രാതീത കാലം മുതൽ നില നിൽക്കുന്നു.ഭാരത സംസ്കാരം എടുത്താൽ തൊഴിൽ നിര്നയിച്ചിരുന്നത് ചാതുർ വർണ്യ വ്യവസ്ഥയാണ്‌ .ജന്മം കൊണ്ട് തന്നെ തൊഴിലാളി വർഗം സ്രഷ്ടിക്കപ്പെട്ടു.തുടർന്ന് വ്യാവസായിക വിപ്ലവവും നവോദ്ധാനവും കുറെ അധികം മാറ്റങ്ങളും പുതിയ തൊഴിൽ നിയമങ്ങളും കൊണ്ട് വന്നു.തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും അവകാശ നിഷേധങ്ങൾക്കും ഇരയായത് സ്ത്രീകളാണ് .പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനത്തിൽ സ്ത്രീകളെ കൊണ്ട് പണിയെടുപ്പിക്കുക,വിശ്രമത്തിന് സമയം നൽകാതിരിക്കുക,പ്രസവ ശേഷം ജോലി നിഷേധിക്കുക ,ഫാക്ടറികളിൽ സ്ത്രീകൾക്ക് പ്രാഥമിക സൌകര്യങ്ങൾ ഉറപ്പാക്കാതിരിക്കുക തുടങ്ങി ചൂഷണങ്ങൾ നിരവധി.നിയമങ്ങൾ വഴി ഇത്തരം നിയമ നിഷേധങ്ങളും ചൂഷണങ്ങളും ഒരു പരിധി വരെ പരിഹരിച്ചിരിക്കുന്നു.വിവിധ തൊഴിൽ നിയമങ്ങളിലെ സ്ത്രീ സംരക്ഷണ വകുപ്പുകൾ താഴെ പറയുന്നതാണ്
.
                 ഇന്ത്യൻ ഫാക്ടറി നിയമം .1948
ആരോഗ്യ പൂർണ്ണവും സുരക്ഷിതവുമായ ഒരു തൊഴിൽ അന്തരീക്ഷം പണിശാലകളിൽ ഉറപ്പു വരുത്തുന്നതിനായി നിർമ്മിക്കപ്പെട്ട നിയമം ആണിത്.ഈ നിയമം തൊഴിലാളികൾക്ക് ആരോഗ്യം,ക്ഷേമം,സുരക്ഷിതത്വം ,വിനോദം ഇവ ഉറപ്പു നൽകുന്നു.സ്ത്രീ സംരക്ഷണത്തിനായി പ്രത്യേക വകുപ്പുകൾ ഉൾകൊള്ളിച്ചു ഉചിതമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കാൻ ഈ നിയമത്തിനു സാധിച്ചു .
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ശവുചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശുദ്ധവായു കടന്നു വരാൻ പര്യാപ്തം ആയ ജനാലകൾ ഉണ്ടായിരിക്കണമെന്നും ,പുകയും പൊടിയും തടയാനുള്ള സംവിധാനം സ്ഥാപിക്കണമെന്നും ,മുറിയിൽ ആരോഗ്യത്തിനു ഹാനികരം ആകും വിധത്തിൽ തൊഴിലാളികള തിങ്ങി കൂടരുതെന്നും ,മതിയായ വെളിച്ചം ,കുടി വെള്ളം ഏവ ഉണ്ടായിരിക്കണം എന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു .
ഫാക്ടറിയിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി യന്ത്ര ഭാഗങ്ങൾ വേലി കെട്ടി സംരക്ഷിക്കണം .ലിഫ്റ്റും ഹോയിസ്റ്റും ഉണ്ടായിരിക്കണം .തീ പിടുത്തം തടയാനുള്ള മുൻകരുതലും തീ പിടുത്തം ഉണ്ടായാൽ അത് പടർന്നു പിടിക്കുന്നത്‌ ഫലപ്രദമായി തടയുന്ന സംവിധാനങ്ങളും ഉണ്ടായിരിക്കണം എന്നും നിഷ്കർഷിക്കുന്നു.
തൊഴിലാളികളുടെ ക്ഷേമത്തിനായി എല്ലാ ഫാക്ടറികളിലും പുരുഷൻമാർക്കും സ്ത്രീകൾക്കും വേർ തിരിച്ചു കഴുകാൻ സൗകര്യം നൽകണം.നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്‌ ഇടയ്ക്ക് ഇരിക്കാനുള്ള സൗകര്യം നൽകണം .150 പേരില് കൂടുതൽ ജോലി ചെയ്യുന്നിടത്ത് പ്രഥമ ശുശ്രൂഷ പെട്ടികളും 500 പേരില് കൂടുതൽ ജോലി ചെയ്യുന്നിടത്ത് ചികിത്സ മുറിയും ഉണ്ടായിരിക്കണം .250 ൽ അധികം തൊഴിലാളികള പണിയെടുക്കുന്ന ഫാക്ടറികളിൽ ഒന്നോ അതിൽ അധികമോ കാന്റീനുകൾ ഉണ്ടായിരിക്കണം .150 പേരില് കൂടുതൽ ഉള്ള ഫാക്ടറികളിൽ വിശ്രമമ മുറികളും ഉച്ച ഭക്ഷണ മുറികളും ഉണ്ടായിരിക്കണം .ആഴ്ചയിൽ ഒരു വിശ്രമ ദിനം നൽകണം .5 മണിക്കൂർ ജോലി ചെയ്താൽ അര മണിക്കൂർ വിശ്രമം അനുവദിക്കണം . മുകളിൽ വ്യക്തം ആക്കിയ വ്യവസ്ഥകളോടൊപ്പം സ്ത്രീ തൊഴിലാളികൾക്ക്‌ താഴെ വിവരിക്കുന്ന പ്രതേക ആനുകൂല്യങ്ങൾക്ക്‌ അവകാശം ഉള്ളതാണ് .
1.സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ ആവശ്യത്തിനു മൂത്രപ്പുരകളും ശവുചാലയങ്ങളും ഉണ്ടായിരിക്കണം എന്ന് ഈ നിയമം 19-)o വകുപ്പ് വ്യക്തം ആക്കുന്നു .സ്ത്രീകൾക്കും പുരുഷൻമാർക്കും ഇവ പ്രത്യേകം ആയി തരാം തിരിക്കുകയും വേണം ആവശ്യത്തിനു വെളിച്ചവും വായു സഞ്ചാര മാർഗ്ഗങ്ങളും ഉണ്ടായിരിക്കണം.ഇവയിൽ വൃത്തിയും ശുചിത്വവും ഇപ്പോഴും ഉണ്ടെന്നു ഉറപ്പു വരുത്തണം .
2.ഈ നിയമം 22(2) വകുപ്പനുസരിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്ര ഭാഗങ്ങള വൃത്തി ആക്കുക ,എണ്ണയിടുക തുടങ്ങിയ ജോലികൾക്ക് സ്ത്രീകളെയും കുട്ടികകളെയും ഉപയോഗിക്കരുതെന്ന് നിഷ്കർശിക്കുന്നു.
3.കോട്ടണ് ഓപെനെർ പ്രവർത്തിക്കുന്ന ഭാഗത്ത് സ്ത്രീകളെയും കുട്ടികളെയും ജോലി ചെയ്യാൻ അനുവധിക്കാരുതെന്ന് 27-) 0 വകുപ്പ് വ്യക്തം ആക്കുന്നു.
4.48-)0 വകുപ്പനുസരിച്ചു 30 ൽ കൂടുതൽ സ്ത്രീകൾ ജോലിയെടുക്കുന്ന ഫാക്ടറികളിൽ അവരുടെ 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉപയോഗത്തിനായി വൃത്തിയും വെടിപ്പും ഉള്ളതും വായുവും വെളിച്ചവും കടക്കുന്നതും ആയ ഉചിതമായ മുറി ഉണ്ടായിരിക്കണം .
കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി പരിശീലനം ലഭിച്ച ഒരു വനിതയുടെ മേല്നോട്ടം ഉണ്ടായിരിക്കണം .ഇടവേളകളിൽ മുലയൂട്ടുന്നതിനുള്ള സൌകര്യവും നൽകേണ്ടതാണ്‌.
5.രാവിലെ 6 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയ്ക്ക് അല്ലാത്ത സമയം സ്ത്രീ തൊഴിലാളികളെ തൊഴിൽ ചെയ്യിക്കരുതെന്നും നിയമം അനുശാസിക്കുന്നു .അത് പോലെ രോഗം ഉണ്ടാകാനും വിഷബാധ ,പരിക്കുകൾ ഇവ ഉണ്ടാകാനും സാധ്യതയുള്ള അപകടകരമായ ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നു 82-)0 വകുപ്പ് വ്യക്തം ആക്കുന്നു . ഫാക്ടറി നിയമത്തിലെയോ അനുബന്ധ ചട്ടങ്ങളിലെയോ വ്യവസ്ഥകൾ അനുസരിക്കാത്ത തൊഴിൽ ഉടമകളും ,മാനെജേരും ,കൈവശക്കാരനും ശിക്ഷാര്ഹർ ആണ്.രണ്ടു വര്ഷം തടവ്‌ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.ശിക്ഷിക്കപ്പെട്ട ശേഷവും അതെ കുറ്റകൃത്യം തുടർന്നാൽ ഓരോ ദിവസവും ആയിരം രൂപ വച്ച് പിഴ ശിക്ഷ വിധിക്കാവുന്നതാണ്.സുരക്ഷിതത്വത്തെ കുറിച്ച് പറയുന്ന വ്യവസ്ഥകളോ അപകടകരം ആയ തൊഴിലുകളെ കുറിച്ച് പറയുന്ന 87 വകുപ്പിലെ വ്യവസ്ഥകളോ ലംഘിച്ചതിനെ തുടർന്ന് തൊഴിലാളിക്ക് മരണം സംഭവിച്ചാൽ 35,000/- രൂപയിൽ കുറയാത്ത തുകയും മാരകം ആയ പരിക്ക് പറ്റിയാൽ 10,000 രൂപയിൽ കുറയാത്ത തുകയും പിഴ ശിക്ഷ വിധിക്കാം.കുറ്റം ആവർത്തിച്ചാൽ 3 വര്ഷം തടവും 2 ലക്ഷം രൂപ പിഴയും വിധിക്കാം.
              തുല്യ വേതന നിയമം ,1976.

സ്ത്രീ പുരുഷന്മാർക്കു ലിംഗ ഭേദം അന്യേ തുല്യ വേതനം ലഭ്യം ആക്കുന്നതിനും ജോലിയിലും അനുബന്ധ കാര്യങ്ങളിലും ഉള്ള വിവേചനം തടയാനും ആയി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമം ആണിത് .
ഈ നിയമം 4-)0 വകുപ്പനുസരിച്ചു ഒരേ ജോലിയോ ഒരേ സ്വഭാവം ഉള്ള ജോലിയോ ചെയ്യുന്ന തൊഴിലാളിക്ക് മുതലാളി നൽകുന്ന വേതനം എതിര് ലിംഗ തൊഴിലാളിക്ക് കൊടുക്കുന്ന വേതനതിനെക്കാൾ കുറയാൻ പാടില്ല എന്ന് വ്യക്തം ആക്കുന്നു.ഈ വ്യവസ്ഥ പാലിക്കാനായി ഒരു മുതലാളിയും തൊഴിലാളിയുടെ വേതനം കുറയ്ക്കാൻ പാടില്ല .അത് പോലെ തന്നെ ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് ഒരു സ്ഥാപനത്തിലോ തൊഴിലിലോ ഒരേ ജോലിക്ക് രണ്ടു തരത്തിൽ ഉള്ള നിരക്കുകളാണ് പ്രാബല്യത്തിൽ ഉള്ളതെങ്കിൽ അതിൽ ഏറ്റവും കൂടിയ നിരക്ക് അനുസരിച്ചുള്ള വേതനം ഈ നിയമം നിലവില വന്ന ശേഷം സ്ത്രീ പുരുഷ ഭേദം അന്യേ എല്ലാ തൊഴിലാളികൾക്കും നൽകണം.
ഈ നിയമം 5-)0 വകുപ്പനുസരിച്ച് നിയമം നിലവിൽ വരുന്നത് മുതൽ ഒരേ ജോലിയിൽ നിയമിക്കപ്പെടുന്ന സ്ത്രീ പുരുഷ ജോലിക്കാർക്കിടയിൽ  സ്ഥാനകയറ്റം,സ്ഥലംമാറ്റം ,പരിശീലനം മുതലായ ജോലി വ്യവസ്ഥകളെ സംബധിച്ച് യാതൊരു വിവേചനവും പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു .എന്നാൽ നിലവിൽ ഉള്ള മറ്റൊരു നിയമ പ്രകാരം സ്ത്രീകളെ അത്തരം ജോലിയിൽ നിയമിക്കുന്നത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യാം.ഈ വകുപ്പ് പട്ടിക ജാതി പട്ടിക വർഗക്കാർ ,സായുധ സേനയിൽ നിന്നും വിരമിച്ചവർ ,തൊഴിലിൽ നിന്നും പിരിച്ചു വിടപ്പെട്ടവർ എന്നിവര്ക്കുള്ള പ്രേറെക പരിഗണനയോ സംവരണത്തെയോ ബാധിക്കുന്നില്ല.
ഈ നിയമം അനുസരിച്ച് സ്ത്രീകളുടെ തൊഴില അവസരങ്ങൾ വർദ്ധിപ്പിക്കാനായി സർക്കാറിനെ ഉപദേശിക്കാനായി ഉപദേശക സമിതികൾ രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്.ഉപ സമിതിയിൽ 10 ൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അതിൽ പകുതി അംഗങ്ങൾ സ്ത്രീകൾ ആയിരിക്കേണ്ടതും ആണ്. ഉപദേശം നൽകുമ്പോൾ ഉപദേശക സമിതി നിശ്ചിത സ്ഥാപനത്തിലോ തൊഴിലിലോ ഉള്ള സ്ത്രീ തൊഴിലാളികളുടെ എണ്ണം ,തൊഴിൽ സ്വഭാവം, തൊഴിലിനുള്ള സ്ത്രീകളുടെ അനുയോജ്യത ,ഭാഗിക സമയ തൊഴിൽ ഉൾപ്പെടെ സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുക്കലിന്റെ ആവശ്യകത ,കൂടാതെ സമിതിക്കു യുക്തം എന്ന് തോന്നുന്ന ഇതര കാര്യങ്ങൾ എന്നിവ പരിഗണിക്കേണ്ടത് ആണ്.
15 വകുപ്പനുസരിച്ച് താഴെ പറയുന്ന കാര്യങ്ങൾക്കു ഈ നിയമം  ബാധകം അല്ല .ഈ നിയമത്തിൽ പറയുന്നതൊന്നും
1.സ്ത്രീകൾക്ക് പ്രതേക പരിഗണന കൊടുക്കുന്നതിനുള്ളതും നിലവിലുള്ളതും ആയ ഏതെങ്കിലും നിയമത്തിലെ സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട വ്യവസ്ഥകളോ നിബന്ധനകളോ പാലിക്കുന്നതിനെയും
2.കുട്ടികളെ പ്രസവിക്കുംബോഴോ പ്രസവിക്കാൻ പോകുമ്പോഴോ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയോ ,മരണം,വിരമിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും നിബന്ധനകളിലും ലഭ്യം ആയ പ്രത്യേക പരിഗണനെയും ബാധിക്കുന്നില്ല .

                       പ്രസവാനുകൂല്യ നിയമം ,1961

പ്രസവത്തിനു മുൻപും പിൻപും ഉള്ള കുറച്ചു കാലത്തേക്ക് ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക്‌ നൽകേണ്ട ആനുകൂല്യങ്ങളെ കുറിച്ച് വ്യവസ്ഥ ചെയ്യുന്ന നിയമം ആണിത്.
ഈ നിയമ 4 വകുപ്പനുസരിച്ച് ചില സമയങ്ങളിൽ ചില സമയങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു .ഒരു സ്ത്രീയുടെ പ്രസവ ശേഷമോ ഗർഭചിദ്രത്തിനു ശേഷമോ തുടര്ന്നുള്ള 6 ആഴ്ച കാലം ഒരു സ്ഥാപനത്തിൽ അറിഞ്ഞു കൊണ്ട് ഒരു മുതലാളിയും ജോലിക്ക് നിയമിക്കാൻ പാടില്ല.ഒരു ഗർഭിണിയെയും,അവർ പ്രത്യേകം ആയി ആവശ്യപ്പെട്ടാൽ പോലും ,അവരുടെ ഗർഭത്തെ ബാധിക്കുന്നതോ ,ഭ്രൂണത്തിന്റെ വളർച്ചയേ ബാധിക്കുന്നതോ ഗർഭം അലസുന്നതിനു കാരണമാകുന്നതോ മറ്റു തരത്തിൽ അവരുടെ ആരോഗ്യത്തെ ദോഷകരം ആയി ബാധിക്കുന്നതോ ആയ ജോലികള ചെയ്യുന്നതിന് ഒരു മുതലാളിയും ആവശ്യപ്പെടാൻ പാടില്ല .
ഈ നിയമത്തിലെ വകുപ്പുകല്ക്ക് വിധേയമായി മേൽപറഞ്ഞ കാലയളവിൽ ജോലിക്ക് ഹാജരാകാതിരുന്ന സമയങ്ങളിൽ കിട്ടേണ്ട ശരാശരി വേതനം അനുസരിച്ചുള്ള നിരക്കിൽ വേതനം പ്രസ്തുത അവധി ദിവസങ്ങളിൽ കിട്ടുന്നതിനു സ്ത്രീക്ക് അവകാശം ഉള്ളതാണ്.പ്രസവത്തിനു തൊട്ടു മുൻപുള്ള വർഷത്തിൽ കുറഞ്ഞത്‌ 80 ദിവസം എങ്കിലും ജോലി ചെയ്ത ഒരാൾക്ക് മാത്രമേ പ്രസവനുകൂല്യത്തിനു അവകാശം ഉണ്ടായിരിക്കുകയുള്ളു, ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ 12 ആഴ്ച വരയെ പ്രസവനുകൂല്യത്തിനു അർഹത ഉള്ളു.ഇക്കാലയളവിൽ സ്ത്രീ മരിച്ചാൽ മരിച്ച ദിവസം ഉൾപ്പെടെ അത് വരെയുള്ള പ്രസവാനുകൂല്യം നല്കേണ്ടതാണ് .ഒരു സ്ത്രീ പ്രസവ സമയമോ കുട്ടിയോ പ്രസവിച്ച ശേഷം അടുത്ത ദിവസമോ കുട്ടിയെ വിട്ടിട്ടു മരിച്ചാൽ ആ സമയം മുഴുവൻ പ്രസവനുകൂല്യത്തിനു അർഹത ഉള്ളതാണ്. പിന്നീടു കുട്ടി മരണപ്പെട്ടാൽ കുട്ടി മരിച്ച സമയം ഉൾപ്പെടെയുള്ള സമയം വരെ പ്രസവാനുകൂല്യം നൽകേണ്ടതാണ്.
പ്രസവനുകൂല്യത്തിനു അർഹത ഉള്ള സ്ത്രീ അവരുടെ മുതലാളിക്ക് നിർദ്ധിഷ്ട ഫോറത്തിൽ അര്ഹം ആയ പ്രസവാനുകൂല്യം അവർക്കോ അവർ നിര്ധേഷിക്കുന്ന ആൾക്കോ കൊടുക്കാൻ ആവശ്യപ്പെട്ടു രേഖ മൂലം നോട്ടീസ് നൽകേണ്ടതാണ്.ഗർഭിണി ആയിരുന്ന സമയം നോട്ടീസ് നൽകാതിരുന്ന ഒരു സ്ത്രീക്ക് പ്രസവ ശേഷം നോട്ടീസ് നൽകാവുന്നതാണ്‌.പ്രസവത്തിനു മുൻപുള്ള സമയത്തെ പ്രസവാനുകൂല്യം ഗർഭിണി ആണെന്ന് തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് മുൻകൂറായി ആ സ്ത്രീക്ക് നൽകേണ്ടതും അതിനു ശേഷം നൽകേണ്ട ആനുകൂല്യം പ്രസവിച്ചു എന്ന് തെളിവ് ഹാജരാക്കി 48 മണിക്കൂറിനുള്ളിൽ നൽകേണ്ടതും ആണ് .
ഗർഭം അലസുകയോ ഗർഭചിദ്രം നടത്തുകയോ ചെയ്താൽ അതിനു ശേഷം നിര്ടിഷ്ട്ട തെളിവുകള ഹാജരാക്കിയാൽ 6 ആഴ്ച്ചതെയ്ക്ക് ശമ്പള സഹിതം അവധി നല്കേണ്ടത് ആണെന്ന് 9-)0 വകുപ്പ് അനുശാസിക്കുന്നു.ഒരു സ്ത്രീ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയയ ആയാൽ നിർദിഷ്ട്ട തെളിവുകൾ ഹാജരാക്കിയാൽ ശസ്ത്രക്രിയയ്ക്ക് ശേഷം 2 ആഴ്ച വേതനത്തോടു കൂടിയ അവധി ലഭിക്കുമെന്ന് 9 എ വകുപ്പ് വ്യക്തം ആക്കുന്നു.
ഈ നിയമം 10-)0 വകുപ്പനുസരിച്ച് ഒരു സ്ത്രീ ഗർഭം,പ്രസവം ,വളര്ച്ച എത്താത്ത കുട്ടിയെ പ്രസവിക്കൽ,ഗർഭം അലസൽ,ഔഷദത്താലുള്ള ഗർഭ ചിദ്രം ,വന്ധ്യകരണ ശസ്ത്രക്രിയ മുതലായ കാരണങ്ങൾ മൂലം ഉണ്ടാകുന്ന രോഗം പിടിപെട്ടാൽ തെളിവ് ഹാജരാക്കുന്ന മുറയ്ക്ക് 6-)0 വകുപ്പു പ്രകാരമോ 9-)0 വകുപ്പ് പ്രകാരമോ ഉള്ള പ്രസവ ആനുകൂല്യങ്ങൾക്കു പുറമെ ഒരു മാസം കൂടി വേതനത്തോടു കൂടിയ അവധിക്കു അർഹത ഉണ്ടായിരിക്കുന്നതാണ്.
ഒരു സ്ത്രീ പ്രസവം കഴിഞ്ഞു ജോലിക്ക് ഹാജരായി തുടങ്ങുമ്പോൾ അവർക്കു നൽകുന്ന വിശ്രമ സമയം ഒഴികെ ദിവസവും രണ്ടു ഇടവേളകൾ അനുവദിക്കേണ്ടത് ആണെന്നും പ്രസ്തുത ഇടവേളകൾ കുട്ടിക്ക് 18 മാസം പ്രായം ആകുന്നതു വരെ ലഭിക്കുന്നതാണെന്നും 11-)0 വകുപ്പിൽ വ്യക്തം ആക്കിയിരിക്കുന്നു .
ഗർഭകാലത്ത് ജോലിക്ക് ഹാജരായില്ല എന്നാ കാരണത്താൽ സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ പാടില്ല.ഒരു സ്ത്രീയെ പിരിച്ചു വിടുന്നത് ഗർഭാവസ്ഥയിൽ ആണ് എങ്കിൽ പ്രസ്തുത പിരിച്ചു വിടൽ അവരുടെ പ്രസവ ആനുകൂല്യങ്ങലെയോ ചികിത്സ ആനുകൂല്യങ്ങലെയോ എടുത്തു കളയുന്നതല്ല.എന്നാൽ പിരിച്ചു വിടുന്നത് ഏതെങ്കിലും പെരുമാറ്റ ദൂഷ്യം കൊണ്ടാണെങ്കിൽ പ്രസവനുകൂല്യവും ചികിത്സ ആനുകൂല്യവും നഷ്ടം ആകുന്നതാണ്.നിയമ പ്രകാരമുള്ള പ്രസവനുകൂല്യങ്ങലോ ചികിത്സ ആനുകൂല്യങ്ങളോ നിഷേധിക്കുന്ന പക്ഷം അധികാരികൾ മുൻപാകെ 60 ദിവസത്തിനകം സ്ത്രീ തൊഴിലാളികൾക്ക് അപ്പീൽ ബോധിപ്പിക്കാവുന്നതും അതിലെ തീരുമാനം അന്തിമം ആയിരിക്കുന്നതും ആണെന്ന് 120-)0 വകുപ്പ് വ്യക്തം ആക്കുന്നു.
ഈ നിയമത്തിന്റെ ഉദ്ദേശങ്ങൾക്കായി ഇന്സ്പെക്ടരെ നിയമിക്കാൻ സർക്കാരിന് അധികാരം ഉണ്ട് .ഇൻസ്പെക്ടർക്കു സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറിയിൽ പ്രവേശിക്കാനും ഈ നിയമ പ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്റെരുകലും റിക്കാർഡുകളും സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതും അവ പരിശോധിക്കുന്നതിന് ഹാജരാകാൻ ആവശ്യപ്പെടാവുന്നതും ആണെന്ന് 15-)0 വകുപ്പ് വ്യക്തം ആക്കുന്നു .എന്നാൽ സ്വന്തം ഇഷ്ട്ടതിനു എതിരെ മൊഴി പറയാൻ ആരെയും നിർബന്ധിക്കാൻ പാടില്ല.സ്ത്രീ തൊഴിലാളികൾക്ക് അർഹമായ പ്രസവ ആനുകൂല്യം നിഷേധിച്ചാൽ അത് കൊടുക്കാൻ ഇൻസ്പെക്ടർക്കു നിർദേശിക്കാം.
ഈ നിയമത്തിലെ 21-)0 വകുപ്പനുസരിച്ച് അർഹമായ പ്രസവാനുകൂല്യം സ്ത്രീ തൊഴിലാളിക്ക്നൽകിയില്ലെങ്കിലോ ഈ നിയമപ്രകാരം അനുവദനീയം ആയ അവധി എടുത്തു എന്നാ കാരണത്താൽ പ്രസ്തുത അവധി സമയം ഒരു സ്ത്രീ തൊഴിലാളിയെ പിരിച്ചു വിടുകയോ ജോലിയിൽ നിന്നും നീക്കം ചെയ്യുകയോ ചെയ്താൽ തൊഴിലുടമയ്ക്ക് 3 മാസത്തിൽ കുറയാത്തതും 1 കൊല്ലം വരെ നീളുന്നതും ആയ തടവ്‌ ശിക്ഷയോ 500/- രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
ഈ നിയമം അനുസരിച്ചുള്ള കുറ്റകൃത്യങ്ങളുടെ വിചാരണ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിൽ ആണ് നടത്തുക.പരാതിക്കാരി നേരിട്ടോ അവർ ഉൾപ്പെടുന്ന ട്രേഡ് യുണിയൻ മുഖേനയോ ,രെജിസ്റ്റെർ ചെയ്യപ്പെട്ട സന്നദ്ധ സംഘടന വഴിയോ, ഇൻസ്പെക്ടർക്കു നേരിട്ട് നൽകുന്ന പരാതിയിൻ മേലോ കോടതിക്ക് കേസ് എടുക്കാം .പരാതി കുറ്റകൃത്യം നടന്നു ഒരു വർഷത്തിനകം നൽകിയിരിക്കണം .
.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം,തടയൽ ) നിയമം,2013
തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനായി സുപ്രീം കോടതി വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (AIR 1997 SC 3011) എന്ന കേസിൽ ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയുണ്ടായി .മാർഗ നിർദേശങ്ങളിൽ കടക്കും മുൻപ് ഈ കേസിൽ കോടതി ലൈംഗിക പീഡനത്തിന് നൽകിയ നിർവചനം ഒന്ന് പരിശോധിക്കാം .ലൈംഗിക പീഡനം എന്നാൽ സ്വഗതാർഹം അല്ലാത്ത പ്രത്യക്ഷവും പരോക്ഷവും ആയ താഴെ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങലാനു.
എ.ശാരീരിക സംപർകങ്ങളും നീക്കങ്ങളും.
ബി.ലൈംഗിക ആനുകൂല്യത്തിനു വേണ്ടിയുള്ള അവശ്യപെടലോ അപേക്ഷികലോ.
സി.ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനങ്ങൾ .ഡി.അശ്ലീലം പ്രദർശിപ്പിക്കൽ
ഇ. ശാരീരികം ആയതോ വാക്കാലുള്ളതോ വാക്കുകൾ കൊണ്ടല്ലാതതോ ആയ ലൈംഗിക സ്വഭാവമുള്ള മറ്റു പെരുമാറ്റങ്ങൾ.
ഇത്തരം ലൈംഗിക പീഡനങ്ങൾ തടയാനായി കോടതി താഴെ പറയുന്ന മാർഗ നിർദേശങ്ങൾ ആവിഷ്കരികുകയുണ്ടായി
1.മുകളിൽ വിവരിച്ച പ്രകാരമുള്ള ലൈംഗിക പീഡനം വിലക്കികൊണ്ട് ഉചിതമായ രീതിയിൽ വിജ്ഞാപനം ചെയ്യുകയും ആയത് പ്രസീദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക
2. സര്ക്കാരിന്റെയും പൊതു മേഖല സ്ഥാപനങ്ങളുടെയും ചട്ടങ്ങളിലും മറ്റും ലൈംഗിക പീഡനം നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥകളും കുറ്റക്കാർക്ക്തക്കതായ ശിക്ഷകൾ നല്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപെടുതെണ്ടതാണ്.
3.സ്വകാര്യ തൊഴിലുടമകളെ ബന്ധിക്കാനായി 1946 ലെ Industrial Employment (Standing orders ) Act അനുസരിച്ചുള്ള standing order കളിൽ ലൈംഗിക പീഡന നിരോധന വ്യവസ്ഥകൾ ഉള്പെടുത്താൻ വേണ്ട നടപടികൾ സ്വീകരികെണ്ടാതാണ് .
4.തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാനായി ജോലി,ശുചിത്വം ,വിശ്രമം എന്നിവ സംബന്ധിച്ച് ഉചിതമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
5.യാതൊരു സ്ത്രീ ജീവനകാരിക്കും തൻറെ തൊഴിലിനെ സംബന്ധിച്ച് പ്രതികൂലമായ അവസ്ഥ ഉണ്ടെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ ഇല്ലാതിരിക്കുക .
6.തൊഴിൽ ഇടങ്ങളിൽ പരാതി കമ്മിറ്റി രൂപീകരിക്കുക .ഇത്തരം കമ്മിറ്റിയുടെ അധ്യക്ഷ സ്ത്രീ ആയിരിക്കണം എന്നും പകുതിയിൽ കൂടുതൽ അംഗങ്ങൾ സ്ത്രീകൾ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്
വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ വെറും കടലാസ് പുലികൾ ആയി മാറി.2012 ൽ Human Rights Watch Network എന്ന സംഘടന ഫയൽ ചെയ്ത മേധാ കൊത്വൽ ലീല V യുണിയൻ ഓഫ് ഇന്ത്യ (2013) 1 SCC 297 എന്ന പൊതു താല്പര്യ ഹർജിയിൽ .പല സംസ്ഥാനങ്ങളും വിശാഖ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി .ഈ കേസിൽ സുപ്രീം കോടതി വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ അതിന്റെ ശരിയായ സാരത്തിലും അർത്ഥത്തിലും നടപ്പാക്കി തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും കാത്തു സൂക്ഷിക്കണമെന്ന് വ്യക്തമാക്കുകയുണ്ടായി.
ഇത്തരം സാഹചര്യത്തിൽ ഒരു നിയമം അനിവാര്യമാണെന്ന് മനസ്സിലായതിനെ തുടർന്ന് 2013 ഏപ്രിൽ 23 നു ഇന്ത്യൻ പാർലമെന്റ് തൊഴിൽ ഇടങ്ങളിൽ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം ,തടയൽ )നിയമം ,2013 പാസ്സാക്കുകയുണ്ടായി . വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ കുറച്ചു കൂടി വിശാലമായി ഈ നിയമത്തിൽ പരിഗണിക്കപ്പെടുന്നു . ഉദാഹരണമായി ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകളെ കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപെടുത്തി .അതുപോലെ തൊഴിൽ ദാതാവിന്റെ നിർവചനതിലും സ്വകാര്യ മേഖലയെയും പൊതു മേഖലയെയും സഹകരണ മേഖലയെയും ഉൾപെടുത്തി നിർവചനത്തെ കൂടുതൽ വ്യാപ്തമാക്കി.
പരാതി നൽകാനായി സുസജ്ജമായ ഒരു സംവിധാനം ഒരുക്കി എന്നതാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷത . നിയമം നാലാം വകുപ്പനുസരിച്ച് തൊഴിലിടങ്ങളിൽ Internal Complaints കമ്മിറ്റി (ICC ) യും ആറാം വകുപ്പനുസരിച്ച് ജില്ല അടിസ്ഥാനത്തിൽ Local Complaints commitee (LCC ) യും രൂപീകരികേണ്ടതാണ്.പത്തിൽ കൂടുതൽ സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ICC രൂപീകരികേണ്ടതാണ്.ICC യിൽ കുറഞ്ഞത്‌ നാല് അംഗങ്ങൾ എങ്കിലും ഉണ്ടായിരികേണ്ടതും അധ്യക്ഷ മുതിർന്ന സ്ഥാനം വഹിക്കുന്ന വനിത ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട് . സംഭവം നടന്നു മൂന്നു മാസത്തിനകം പരാതി നല്കേണ്ടതാണ്. മതിയായ കാരണങ്ങളുണ്ട് എങ്കിൽ ഈ കാലാവധി ഉയർത്തി നൽകാവുന്നതാണ്‌.പരാതി ലഭിച്ചു കഴിഞ്ഞാൽ ICC അതിൻ മേൽ അന്വേഷണം നടത്തേണ്ടതും 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാകേണ്ടതും ആണ് .തുടർന്ന് പ്രഥമ ദ്രിഷ്ട്യ(Prima facie ) കേസ് ഉണ്ടെന്നു തെളിഞ്ഞാൽ പരാതി പോലീസിന് അയച്ചു കൊടുത്തു ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരാതിക്കാരി ICC ക്ക് മുന്നില് നല്കിയ പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ എതിര്കക്ഷിക് എതിരെ സർവീസ് റൂൾ അനുസരിച്ചോ അല്ലെങ്കിൽ ഈ നിയമം അനുസരിച്ചോ നടപടി എടുക്കാനും കൂടാതെ പരാതിക്കാരിക്കോ അവരുടെ അവകാശികൽകോ യുക്തമായ നഷ്ടപരിഹാരം എതിർകക്ഷിയുടെ വേതനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ പിടിച്ചെടുക്കാനും
വേണ്ട നിർദേശങ്ങൾ തൊഴിലുടമയ്ക് നൽകാവുന്നതാണ്.ഇത്തരം നിർദേശങ്ങൾ തൊഴിലുടമ 60 ദിവസത്തിനകം പാലികെണ്ടാതാണ് .ഇത്തരം നിർദ്ദേശം അനുസരിക്കാത്ത തൊഴിലുടമയ്ക് 50,000/- രൂപ പിഴ വിധിക്കാവുന്നതും കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്താവുന്നതും സ്ഥാപനത്തിന്റെ ലൈസൻസോ രജിസ്റ്റർറേഷനോ റദ്ദാക്കാ വുന്നതുമാണ് .

1 comment: