Wednesday 12 June 2013

അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന് നിയമസംരക്ഷണമുണ്ട്

അവഗണിക്കപ്പെടുന്ന വാര്ദ്ധക്യത്തിന്
നിയമസംരക്ഷണമുണ്ട്

ഇന്ത്യന് സംസ്ക്കാരത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയായിരുന്നു കൂട്ടുകുടുംബ വ്യവസ്ഥ. കൂട്ടുകുടുംബത്തില് മുതിര്ന്ന പൗരന്മാര്ക്ക് ആയിരുന്നു പ്രതേ്യക സ്ഥാനവും പരിഗണയും നല്കിയിരുന്നത്. ഇന്ത്യന് പാരമ്പര്യമുല്യങ്ങളും സംസ്ക്കാരവും മതവും കൂട്ടുകുടുംബത്തോടൊപ്പം വയോജനങ്ങള്ക്ക് വേണ്ട സംരക്ഷണവും  പ്രാധാന്യവും നല്കിയിരുന്നു. ആധുനികവല്ക്കരണവും വ്യാവസായികവല്ക്കരണവും കൂട്ടുകുടുംബസംവിധാനത്തെ ശിഥിലമാക്കിയതോടെ വയോജനസംരക്ഷണം ഒരു ഗുരുതര പ്രശ്നമായി മാറി. നമ്മുടെ സംസ്ക്കാരത്തിന് അന്യമായിരുന്ന വൃദ്ധജന സദനങ്ങള് മുളപ്പൊട്ടാന് തുടങ്ങി. ഇന്ന് കമ്പ്യൂട്ടര് യുഗത്തില് ജനങ്ങള് ഭയപ്പെടുന്നത് വയസ്സിനെയാണ്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധം “'War against age' ആണ്. വാര്ദ്ധക്യമെന്നാല് ഒറ്റപ്പെടലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും  കണ്ണീര്കാലമാണ്. ഇന്ത്യന് ഭരണഘടന നിര്ദ്ദേശകതത്വം (Directive principles of state policy)  41-ാം വകുപ്പ് അനുസരിച്ച് വയോജനങ്ങള് ഉള്പ്പെടയുള്ള ദുര്ബലവിഭാഗങ്ങള്ക്ക് സംരക്ഷണം ഉറപ്പു നല്കുന്നു. ഹിന്ദു ദത്തെടുക്കലും ജീവനാംശം നല്കലും നിയമം, 1956 (Hindu Adoptions and Maintenance act 1956) 20-ാം വകുപ്പും മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് നിഷ്ക്കര്ഷിക്കുന്നു. ക്രിമനല് നടപടി നിയമം 125 (1) (ഡി) വകുപ്പ് പ്രകാരം പ്രായമായവരും സ്വയം സംരക്ഷിക്കാന് കഴിയാത്തവരുമായ മാതാപിതാക്കളെ മക്കള് സംരക്ഷിക്കണമെന്ന് അനുശാസിക്കുന്നു നിയമങ്ങളെല്ലാം തന്നെ മാതാപിതാക്കളേയും മുതിര്ന്നപൗരന്മാരുടെയും മാത്രം സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ളതല്ല. നിയമങ്ങളനുസരിച്ച് തെളിയിക്കാനുള്ള ബാദ്ധ്യത വൃദ്ധജനങ്ങളില് നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ജീവനാംശം അനുവദിക്കാന് സംങ്കീര്ണ്ണ നിയമനടപടികള് ഉള്ളതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യന് പാര്ലമെന്റ് മാതാപിതാക്കളുടേയും മുതിര്ന്ന പൗരന്മാരുടേയും ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള നിയമം, 2007 (Maintenance and welfare of parents and senior citizens act, 2007 ) പാസ്സാക്കുന്നത്.
നിയമമനുസരിച്ച് സ്വയം സംരക്ഷിക്കപ്പെടാന് നിര്വാഹമില്ലാത്ത മാതാപിതാക്കള്ക്കും മുതിര്ന്ന പൗരന്മാര്ക്കും ജീവനാംശം നല്കേണ്ട ബാദ്ധ്യത മക്കളിലും ചെറുമക്കളിലും നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ടി ആള്ക്കാരുടെ സ്വത്തു കൈവശം വച്ചിരിക്കുന്നതും അനന്തരാവകാശികളായി സ്വത്തു കിട്ടുന്നതുമായ ബന്ധുക്കളും ജീവനാംശം നല്കാന് ബാദ്ധ്യസ്ഥരാണ്. മക്കളെന്നതിനെ ചെറുമക്കളെന്നു കൂടി വ്യാഖ്യാനം നല്കി നിയമ സംരക്ഷണം ഉറപ്പു നല്കുന്നു. അതുപോലെ തന്നെ മാതാപിതാക്കളുടെ നിര്വചനത്തില് ദത്തെടുത്ത മാതാപിതാക്കളും അര്ദ്ധമാതാപിതാക്കളും ഉള്പ്പെടുന്നതും നിയമത്തിന്റെ സവിശേഷതയാണ്. നിലവിലുള്ള മുമ്പ്പരാമര്ശിച്ച നിയമങ്ങളിലൊന്നും ഇത്തരമൊരു പരിരക്ഷ ഉറപ്പുനല്കിയിരുന്നില്ല.
നിയമമനുസരിച്ചുള്ള പരിരക്ഷ ഉറപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതേ്യക ട്രൈബ്യൂണലുകള് സംസ്ഥാന സര്ക്കാര് രൂപീകരിക്കണമെന്ന് 7-ാം വകുപ്പില് പ്രതിപാദിക്കുന്നു. 15-ാം വകുപ്പ് അനുസരിച്ച് (Section 15) ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് preside  ചെയ്യുന്ന ഒരു അപ്പലേറ്റ് ട്രൈബ്യൂണല് എല്ലാ ജില്ലയിലും സ്ഥാപിക്കേണ്ടതാണ്അപ്പലേറ്റ് ട്രൈബ്യൂണലില് 60 ദിവസത്തിനകം അപ്പീല് ബോധിപ്പിക്കേണ്ടതും ടി അപ്പീല് ഒരു മാസത്തിനകം തീര്പ്പു കല്പ്പിക്കേണ്ടതുമാണ്.
പരാതി ലഭിച്ചാലുടന് ട്രൈബ്യൂണല് എതിര് കക്ഷിക്ക് നോട്ടീസ് നല്കുകയും ഇരു കക്ഷികളുടെയും തെളിവെടുത്ത് വാദം കേട്ട ശേഷം ജീവനാംശം നിശ്ചയിക്കും. ജീവനാംശം 10,000 രൂപയില് കൂടുതല് ആകരുതെന്ന് നിയമം നിഷ്കര്ഷിക്കുന്നു. 6-ാം വകുപ്പ് അനുസരിച്ച് ഇരു കക്ഷികളും ഹാജരായിക്കഴിഞ്ഞാല് തെളിവെടുക്കുന്നതിന് മുമ്പ് മദ്ധ്യസ്ഥ ചര്ച്ചയ്ക്ക് വിടാന് വ്യവസ്ഥ ചെയ്യുന്നു നിയമമനുസരിച്ച് വിധിച്ച ജീവനാംശം നല്കിയില്ലെങ്കില് ഒരുമാസം തടവു ശിക്ഷ നല്കാവുന്നതാണ്. (Section 5 (8)) ജീവനാംശം വിധിച്ച് 30 ദിവസത്തിനകം തുക ട്രൈബ്യൂണല് മുമ്പാകെ കെട്ടി വക്കേണ്ടതാണ് (Section 13) 14-ാം വകുപ്പ് അനുസരിച്ച് ജീവനാംശമായി അനുദവിച്ച തുകയ്ക്ക് പരാതി ബോധിപ്പിച്ച തീയതി മുതല് 6% പലിശ നല്കേണ്ടതാണ്.
സ്വന്തമായി ട്രൈബ്യൂണലിനു മുമ്പിലെത്തി പരാതി ബോധിപ്പിക്കുവാന് സാധിക്കാത്ത മുതിര്ന്ന പൗരന്മാര്ക്കോ മാതാപിതാക്കള്ക്കോ വേണ്ടി ടി ആളുകളുടെ പ്രതിനിധിക്കോ സന്നദ്ധസംഘടനയ്ക്കോ പരാതി ബോധിപ്പിക്കാവുന്നതാണ്ട്രൈബ്യൂണല് മുമ്പാകെ വക്കീലിനെ അധികാരപ്പെടുത്താന് പാടില്ലാത്തതാണെന്ന് 17-ാം വകുപ്പ് നിഷ്കര്ഷിക്കുന്നു. എന്നാല് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറിന്റെ റാങ്കില് താഴെയല്ലാത്ത ഒരു ഉദേ്യാഗസ്ഥനേയും പരാതിക്കാരന് ആവശ്യപ്പെടുന്ന പക്ഷം കേസ് നടത്താനായി നിയോഗിക്കാവുന്നതാണ് (Section 18).
സംസ്ഥാന സര്ക്കാരുകള് കുറഞ്ഞതു 150 മുതിര്ന്ന പൗരന്മാരെയെങ്കിലും സംരക്ഷിക്കുന്ന വൃദ്ധസദനങ്ങള് എല്ലാ ജില്ലയിലും ഒരെണ്ണമെങ്കിലും സ്ഥാപിക്കേണ്ടതാണ്. കൂടാതെ സര്ക്കാര് ആശുപത്രിയിലും മുതിര്ന്നപൗരന്മാര്ക്ക് പ്രതേ്യക ക്യൂ, കിടക്ക തുടങ്ങിയവ നല്കേണ്ടതും വാര്ദ്ധക്യസഹജമായ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം പ്രേത്സാഹിപ്പിക്കേണ്ടതുമാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ ജില്ലാ ആശുപത്രിയിലും ഒരു വൃദ്ധജന സംരക്ഷണ ഡിപ്പാര്ട്ട്മെന്റ് ടി മേഖലയില് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടറുടെ നേതൃത്വത്തില് പ്രവര്ത്തിപ്പിക്കേണ്ടതാണെന്നും നിയമം പറയുന്നു.
നിയമം 21-ാം വകുപ്പ് അനുസരിച്ച് മുതിര്ന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് പൊതു മാധ്യമങ്ങളിലൂടെയും പോലീസ് ഉദേ്യാഗസ്ഥര്, ജഡ്ജിമാര് തുടങ്ങിയവരിലൂടെയും അവബോധവും ബോധവല്ക്കരണവും നടത്തേണ്ടതാണ്. 22-ാം വകുപ്പ് അനുസരിച്ച് ഈനിയമത്തിലെ വ്യവസ്ഥകള് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്ക്കാരിന് ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താവുന്നതും ജില്ലാ മജിസ്ട്രേറ്റിന് അദ്ദേഹത്തിന് കീഴിലുള്ള ഉദേ്യാഗസ്ഥന്മാരെകൊണ്ട് ടി വ്യവസ്ഥകള് നടപ്പിലാക്കിപ്പിക്കാവുന്നതാണ്.
മുതിര്ന്നപൗരന്മാരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥയില് ടി ആള്ക്കാരുടെ വസ്തു ആര്ക്കെങ്കിലും കൈമാറ്റം ചെയ്തു നല്കിയിട്ടുള്ളതും പിന്നീട് ടി ആള്ക്കാര്ക്ക് വസ്തു നല്കിയ മുതിര്ന്നപൗരനെ സംരക്ഷിക്കാതിരിക്കുകയും ചെയ്താല് ടി വസ്തു കൈമാറ്റ ആധാരം അസാധുവാക്കാന് ട്രൈബ്യൂണലിന് അനുവാദം ഉള്ളതാണെന്നും 23-ാം വകുപ്പില് പ്രതിപാദിക്കുന്നു. അതുപോലെ തന്നെ മുതിര്ന്ന പൗരനെ സംരക്ഷിക്കാന് ബാധ്യതയുള്ളവര് അവരെ ഉപേക്ഷിച്ചാല് മൂന്നുമാസം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാന് 24-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
കേരളാഗവണ്മെന്റ നിയമത്തെ അടിസ്ഥാനമാക്കി 2009ല് മുതിര്ന്ന പൗരന്മാരുടെയും മാതാപിതാക്കളുടേയും  ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള ചട്ടങ്ങള് പുറപ്പെടുവിച്ചിട്ടുള്ളതും അതിലെ 20-ാം ചട്ടമനുസരിച്ച് (Rule 20) എല്ലാ പോലീസ് സ്റ്റേഷനിലും അവരുടെ അധികാരപരിധിയില് താമസിക്കുന്ന മുതിര്ന്ന പൗരന്മാരുടെ വിവരങ്ങള് സൂക്ഷിക്കുന്ന ഒരു രജിസ്റ്റര് സൂക്ഷിക്കേണ്ടതാണ്. മാസത്തിലൊരിക്കല് ഒരു സാമൂഹിക പ്രവര്ത്തകനോടൊപ്പം സ്റ്റേഷനിലെ ഒരു പ്രതിനിധി അവരെ സന്ദര്ശിക്കേണ്ടതാണ്. മുതിര്ന്ന പൗരന്മാരും ജില്ലാ അധികാരികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന് സ്റ്റേഷനുകളില് ഒന്നോ അതിലധകമോ സമിതികള് രൂപികരിക്കേണ്ടതാണ്. അവര്ക്കെതിരേയുള്ള കുറ്റകൃത്യങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പ്രതേ്യകം രജിസ്റ്റര് സൂക്ഷിക്കുകയും അവയെക്കുറിച്ചുള്ള റിപ്പോര്ട്ട് മാസത്തിലൊരിക്കല് ജില്ലാ പോലീസ് അധികാരിക്ക് നല്കേണ്ടതുമാണ്കൂടാതെ മുതിര്ന്നപൗരന്മാരോടൊപ്പം ജോലിക്കു നില്ക്കുന്ന വ്യക്തികളെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിക്കുകയും സൂക്ഷിക്കുകയും വേണം.

നിയമം നിലവിലുണ്ടായിരുന്ന നിയമങ്ങളിലെ എല്ലാ പഴുതുകളും അപാകതകളും പരിഹരിച്ചിട്ടുള്ളതാണ്. എന്നാല് നിയമം നിലവില് വന്ന് 5 വര്ഷം കഴിഞ്ഞിട്ടും നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങളില് അവബോധം ഉണ്ടാക്കാന് കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമായ സത്യമാണ്. നിയമം പൊതുജനങ്ങളിലേക്ക് എത്തിക്കുക വഴി മാത്രമേ മുതിര്ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയുകയുള്ളു. നിയമത്തെ പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയും ബോധവല്ക്കരണ ക്ലാസ്സുകള് നടത്തിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

4 comments:

  1. വായിച്ചു......... നല്ല അറിവുകള ...തീര്ച്ചയായും അറിയേണ്ടത് .. ഞാൻ ഇതൊന്നു പരസ്യമാക്കാൻ പോവുകയാണ് ... ഇത്ത ക്ഷമിച്ചാലും :) വേഡ് വെരിഫിക്കേഷൻ സെറ്റിങ്ങിൽ പോയി മാറ്റാൻ അഭ്യര്ത്ഥന .. കമെന്റ് ഇടാൻ എളുപ്പമാകാനാണ്

    ReplyDelete
  2. മുമ്പ് ഒരു വക്കീല്‍ ഉണ്ടായിരുന്നു ബ്ലോഗില്‍. ലിപി രഞ്ജു. ഒരു വര്‍ഷമായിട്ട് ബ്ലോഗിലൊന്നും കാണാറില്ല. അതുകഴിഞ്ഞ് ഇപ്പോളാണ് നിയമവശങ്ങളെക്കുറിച്ച് ബ്ലോഗ് എഴുതുന്ന ഒരാളിനെ കാണുന്നത്. സന്തോഷമുണ്ട്.

    ReplyDelete
  3. വളരെയേറെ പ്രയോജനപ്രദമായ ഒരു നിയമവഷതെവളരെ ഗഹനമായെഴുടിയ നിസ മാടത്തിന് അഭിനന്ദനങ്ങൾ ...

    ReplyDelete